അമ്മുവിനെ മാത്രം കണ്ടതേയില്ല. കല്യാണത്തിന് കണ്ടപ്പോൾ എന്തോ ഒരകൽച്ച അവളുടെ പെരുമാറ്റത്തിൽ അനുഭവപ്പെട്ടിരുന്നു. പഴയ സൗഹൃദവും സ്നേഹവും പ്രകടിപ്പിച്ചു താൻ സംസാരിക്കാൻ ശ്രമിച്ചപ്പോൾ പേരിനു മാത്രം ഒന്ന്രണ്ട് വാക്കുകൾ മിണ്ടിയെന്നു വരുത്തി അവൾ തന്നിൽ നിന്ന് അകന്ന് മാറി.
അന്ന് കാട്ടിൽ നിന്ന് രക്ഷപ്പെടുത്തി മടങ്ങിയപ്പോൾ, അവൾ പുലരാൻ തുടങ്ങുന്ന അരണ്ട വെട്ടത്തിൽ വസ്ത്രം ധരിക്കാൻ മടിച്ചു നിന്നത് വാഹിദ് ഓർത്തു. തനിക്ക് മുന്നിൽ ആ ഇളം ശരീരം മലർക്കേ തുറന്ന് വെക്കാൻ അവൾക്ക് എന്ത് മാത്രം ആഹ്ലാദമാണെന്ന് തോന്നി ആ മുഖത്തെ തുടുപ്പും ഉത്സാഹവും കണ്ടപ്പോൾ. ഒടുവിൽ താൻ തന്നെ വസ്ത്രം ഉടുപ്പിക്കേണ്ടി വന്നു.
മുലയിൽ പിടിച്ച് വസ്ത്രം വലിച്ചു കയറ്റുമ്പോൾ അവൾ തന്റെ കവിളിൽ തടവിയതും കുസൃതി തിളങ്ങുന്ന ഇടം കണ്ണിലൂടെ നോക്കികൊണ്ട് ഗൂഢമായി മന്ദഹസിച്ചു നിന്നതും ഇപ്പോഴും ഓർമ്മയുണ്ട്. അതിൽ പിന്നെ അവൾ തന്നോട് പെരുമാറുന്ന രീതിതന്നെ വ്യത്യസ്തമായിരുന്നു. അത്രനാളും വേർതിരിച്ചെടുക്കാൻ കഴിയാത്ത ഒരു സ്നേഹബന്ധമായിരുന്നു തങ്ങൾക്കിടയിലെങ്കിൽ, അതിന് ശേഷം അവൾക്ക് തന്നോടുള്ള പെരുമാറ്റത്തിൽ മാറ്റം വന്നു തുടങ്ങിയിരുന്നു.
നോട്ടത്തിലും ഭാവത്തിലും ചിരിയിലും വൈകാരികമായ താത്പര്യം പ്രകടമായിരുന്നു. ഒരുപക്ഷെ അത്രനാളും ഉള്ളിൽ കരുതിയ ഭാവം, തന്റെ മര്യാദയും നന്മയും കാരണം മൂടിവയ്ക്കുകയും ഒടുവിൽ തന്റെ പ്രിയപ്പെട്ട സൗന്ദര്യവും നാണവും തുറന്ന് കാണിക്കപ്പെട്ടപ്പോൾ ഇനിയിപ്പോ എന്ത് മറച്ചു പിടിക്കാൻ എന്ന് തോന്നിത്തുടങ്ങിയതും ആവാം. പക്ഷേ അവളിപ്പോൾ എവിടെയാണ്. തന്റെയും ശാരികയുടെയും കല്യാണം കഴിഞ്ഞതിൽ പിന്നെ വിളിച്ചിട്ടേയില്ല, കണ്ടിട്ടേയില്ല. ഒരിക്കൽ പോലും കമ്പനിയിൽ വന്നത് പോലും ഇല്ല.