ഇരുട്ടിൽ നിന്ന് ഇളക്ട്രിക് പോസ്റ്റ്ന്റെ വെളിച്ചത്തിലേക്ക് ഹാഫ് പാവാടയ്ക്ക് താഴെ മുഴുത്ത കാലുകളും തുള്ളിക്കളിക്കുന്ന വലിയ മുലകളുമായി ഓടിക്കിതച്ചു വന്ന ശാരിക. ആ വരവ് കണ്ടപ്പോൾ തന്നെ കടന്ന് പിടിച്ചു നാലുപേരും പിച്ചിച്ചീന്താൻ ശ്രമിച്ചതും കാട്ട്ഭൂതം കണക്കെ വാഹിദ് വന്നു തങ്ങളെ തകർത്തു പെണ്ണിനേയും തൂക്കിയെടുത്തു നടന്ന് പോയതും.
“ബുദ്ധിപരമായി നേരിടണം ന്നാ ജോർജ് സാർ പറഞ്ഞത്. മുതലാളിമാർ പണ്ട് പാറമടയിൽ ഇട്ടു ഊക്കിവടിയാക്കിയ ഒരു തള്ളയുടെ മോനാണ് അവൻ. അവരുടെ കമ്പനി വഴിയാണ് കഞ്ചാവ് ഇന്റർനാഷണൽ മാർക്കറ്റിലേക്ക് പോകുന്നത് എന്ന് പുറം ലോകം അറിഞ്ഞാൽ ശാരീസ് ഗ്രൂപ്പ് ഇല്ലാതാവും. അത് കൊണ്ട് ആ വഴി അവരെ തളർത്തണം എന്നാണ് മുതലാളി പറഞ്ഞത്.” റോബിൻ തുഷാറിനെ കാര്യം ധരിപ്പിച്ചു.
“എടോ കഴുതേ, ആ കിളവൻ മുതലാളിക്ക് ബുദ്ധിയില്ലന്ന് മനസ്സിലായി. അങ്ങനെ ഈ കാര്യം അറിഞ്ഞാൽ പിന്നെ ഏത് വഴിയാടോ കസ്റ്റംസ് ചെക്കിങ് പോലും ഇല്ലാതെ ഇത്ര ഈസിയായി ചരക്ക് പുറത്തേക്ക് പോകുന്നത്. അത് മാത്രമല്ല, ഇന്നലെ എനിക്ക് ഒരു വിവരം കിട്ടി. ഏതോ വഴി ആ കാര്യം അവർക്ക് മനസ്സിലായിട്ടുണ്ട് എന്ന്.
അതാ ഞാൻ നേരെ ഇങ്ങോട്ട് വന്നത്.” തുഷാർ എഴുന്നേറ്റ് കൊണ്ട് പറഞ്ഞു. അവൻ പുറത്തേക്ക് ഇറങ്ങി ദൂരെ മലനിരകളിൽ മഞ്ഞ് പൊതിയുന്നത് നോക്കി നിന്നു. കാറ്റിൽ ഏതൊക്കെയോ കാട്ടുമരങ്ങളുടെയും ലതകളുടെയും കായ്കനികളുടെയും സുഖകരമായ ഔഷധ ഗന്ധം. വലിയ മരങ്ങളിൽ കുരങ്ങന്മാർ കുടുംബശ്രീ കൂടുന്നു. റോബിനും അവന്റെ പുറകെ വെളിയിൽ വന്നു.