ഞാൻ : ശെരി, അതിനു മുൻപേ ഒരു ചോദ്യം.. നിനക്ക് ഈ കേസിനോട് എന്താണ് ഇത്ര ഇന്റെരെസ്റ്റ്?.. നിനക്ക് എന്തൊക്ക ഈ കേസിനെ കുറിച് അറിയാം?
അവൾ : ഞാൻ ഇതിനെ കുറിച്ച് വാർത്തകളിൽ കേട്ടിട്ടുണ്ട്.. പിന്നെ കുറച്ചു റിസർച്ചും..ഞാൻ കേട്ടിടത്തോളം ഒന്നുമില്ലാതെ വന്ന വിശ്വനാഥൻ എന്ന ആൾ പടർന്നു പന്തലിച്ച കേരള രാഷ്ട്രിയം കീഴടക്കിയ മന്ത്രിയായി, പിന്നെ അയാളുടെ കുടുംബന്ധിപത്യം, അങ്ങനെ അയാളുടെ മകന്റെ പതനം, പിന്നെ..
ഞാൻ : ഇതിന്റെ ഉള്ളിലെ മറ്റൊരു കഥയും കൂടിയുണ്ടായിരുന്നു.. അയാളുടെ ആധിപത്യം നശിപ്പിക്കാൻ ജീവിതം ഹോമിച്ച ഒരു പോലീസ് കാരന്റെ കഥ.. അയാളുടെ പേര് വൈശാഗൻ..ഈ കേസിന്റെ പിന്നാലെ ഓടി അയാളുടെ ജീവിതവും കുടുംബവും നശിച്ചു..ഭാര്യയും മകളും വഴി പിഴക്കപ്പെട്ടു..
അവൾ : പിന്നെ..
ഞാൻ : അയാൾ ആത്മഹത്യയുടെ വക്കിൽ എത്തി നില്കുകയായിരുന്നു.. ഞാൻ അയാളെ പറഞ്ഞു ആശ്വസിപ്പിക്കുകയായിരുന്നു ചെയ്തത്..
അവൾ :ഇതിൽ നിങ്ങളുടെ റോൾ?.
ഞാൻ : വിശ്വനാഥനു ഒരു ബോസ്സുണ്ട്.. എബ്രഹം..
അവൾ :ഏത് കേന്ദ്രത്തിലെ..
ഞാൻ :അതെ, പക്ഷേ ഇപ്പോൾ അയാൾ ദുരൂഹസാഹചര്യത്തിൽ മരണപെട്ടു..
അവൾ :ഉം..
ഞാൻ : എന്റെ റോൾ വന്നത് ഒരു ഗ്രൂപ്പ് വഴി ആയിരുന്നു.. ഞാൻ ഒരു ഫ്രീലാൻസ് ഇൻവെസ്റ്റിഗറ്റീവ് ജേർണലിസ്റ്റ് ആയിരുന്നു.. എന്റെ പണി അവിടെ പോയി കാര്യങ്ങൾ അന്വേഷിക്കുകയായിരുന്നു.. ആ സമയത്തായിരുന്നു വൈശാഖനെ കണ്ടു മുട്ടിയത്.. എന്നെ സംബന്ധിച്ചെടുത്തോളം അയാൾ ഒരു ഭാഗ്യമായിരുന്നു.. അയാൾ വഴി പല തെളിവുകളും സംഘടിപ്പിച്ചു.. പക്ഷേ അതൊന്നും അത്ര ശക്തമല്ലയിരുന്നു.. പിന്നെ ഒരു അറ്റകൈ ചെയ്തു..
അവൾ :എന്ത്..
ഞാൻ : മാസ്സ് ഇൻഫിട്രേഷൻ.. അയാളുടെ ഹോട്ട്സ്പോട്ട്സ് മാക്സിമം ബഗ് ചെയ്തു.. അങ്ങനെ അയാൾക്കെതിരെയുള്ള തെളിവുകൾ കൈക്കലാക്കി..
അതിനിടെ വൈശാഖ് ആത്മഹത്യ ചെയ്തു.. പകരം വന്ന ആൾ വിശ്വനാഥന്റെ ആൾ ആയിരുന്നു എന്ന് മനസിലായി.. അതിന്റെ ഇടെയിൽ എന്റെ ഐഡന്റിറ്റി പുറത്തു വരുന്ന അവസ്ഥ ഉണ്ടായി.. പക്ഷേ ഇലക്ഷന്റെ സമയമായതു കൊണ്ട് അയാൾക്കും കൂട്ടർക്കും അതിൽ കുരുങ്ങി.. അത് തന്നെയായിരുന്നു എന്റെ സുവർണവസരവും.. ഇലക്ഷൻ സമയത്ത് തന്നെ ഞാൻ അയാളുമായി ബന്ധപ്പെട്ട തെളിവുകൾ nia, cbi, ഏജൻസികൾക്കു അയച്ചു..പിന്നെ അയാൾ ഒരു വിഷയാസക്തനായിരുന്നു…അയാൾ സ്വന്തം മകളുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടായിരുന്നു.. ആ തെളിവുകൾ മീഡിയയിലേക്ക് അയച്ചു…അതോടെ അയാളുടെ രാഷ്ട്രീയ സമാധിയുമായി..