ഗൗരവം ചോരാത്ത സ്വരത്തിൽ തന്നെ ഞാൻ ചോദിച്ചു..
” കല്യാണം കൂടാൻ…. ”
ഓഹ് അപ്പോ നമ്മെളെ കാണാൻ അല്ലെ…” ഇത്ര ദിവസം ആയിട്ട് എന്നെ ഒന്ന് വിളിക്കാൻ പോയിട്ട് എനിക്ക് സുഖമാണോ എന്ന് ഒന്ന് ആലോചിച്ചു കൂടി തോന്നിയോ മനുഷ്യ നിങ്ങൾ.. ? ”
എന്റെ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ ഭക്ഷണം കഴിക്കുന്നത് നിർത്തി കിച്ചേട്ടൻ എഴുന്നേറ്റു കൈ കഴുകി വന്നു. പത്രം അടുക്കളയിൽ എത്തിച്ചു ഞാനും അപ്പോഴേക്കും തിരിച്ചു വന്നു…
മുറിയിലേക്ക് കടക്കാൻ തുനിഞ്ഞ എന്റെ മുന്നിൽ ഏട്ടൻ വട്ടം കയറി നിന്നു .. പതിവ് തെറ്റിക്കാതെ എന്റെ സാരിയുടെ തുമ്പ് എടുത്തു കൈയും മുഖവും തുടച്ചു.
” വിളിച് അന്ന്വേഷിക്കാൻ ആദ്യം നീ ആ ഫോൺ ഓൺ ആക്കണം.. പിന്നെ പേടിക്കണ്ട കാര്യമില്ലല്ലോ.. അന്ന്വേഷിക്കാൻ നീ നിന്റെ വീട്ടിലേക്കല്ലേ പോന്നത്.. ”
അങ്ങേരുടെ മറുപടി ഒന്നും കേൾക്കാൻ ഉള്ള ഒരു മൂഡിൽ ആയിരുന്നില്ല ഞാൻ. കിച്ചുവേട്ടനെ തട്ടിമാറ്റി ഞാൻ മുറിക്കകത്തേക്കു കയറി . കിച്ചുവിട്ടന്റെ വാക്കുകൾ ഒന്നും എനിക്ക് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല… അല്ലെങ്കിൽ ഒന്നും മനസിലാക്കാൻ ഉള്ള മനസായികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ…. നല്ല ക്ഷീണം ഉണ്ടായിരുന്നത് കൊണ്ട് നേരെ ചെന്ന് കട്ടിലിലേക്ക് കിടന്നു..
വന്നു കിടന്നിട്ടും സമാധാനം ഉണ്ടായിരുന്നില്ല.. പറഞ്ഞത് അല്പം കൂടിപ്പോയൊ എന്ന ചിന്ത വല്ലാതെ അലട്ടുന്നുണ്ടായിരുന്നു..
പക്ഷെ അതിനെ എല്ലാം മറികടന്നത് ഒരാഴ്ച മുൻപ് നടന്ന ആ സംഭവം തന്നെ ആയിരുന്നു…
ആരുമില്ലെന്നറിഞ്ഞിട്ടും പ്രാണനെ പോലെ സ്നേഹിച്ചില്ലേ.. ഞാൻ… എല്ലാം ഉപേക്ഷിച്ചു കൂടെ വന്നില്ലേ.. എന്തിനു എപ്പോഴും കൂടെ ഉണ്ടാവാൻ സമയം കിട്ടില്ലെന്ന് കണ്ടു സ്വന്തം ജോലി പോലും വേണ്ടെന്നു വച്ചില്ലേ ഞാൻ… എന്നിട്ടും എനിക്ക് എന്താ കിച്ചേട്ടൻ വില തരാത്തെ.. എന്നെ അപ്പോൾ ഇഷ്ടല്ലാത്ത കൊണ്ടല്ലേ….
” ഞാൻ എത്ര കൊതിച്ചതാണെന്നോ അതു… ഈ നളത്രയും ഞാൻ വേറൊന്നും ആവശ്യപ്പെട്ടിട്ടില്ലല്ലോ….? ”
” അപ്പൊ അതിനു തൊട്ടു മുൻപല്ലേ സിനിമയ്ക്കു പോണം കൂട്ടുകാരിയെ കാണണം എന്നൊക്കെ പറഞ്ഞു വാശിപിടിച്ചു അങ്ങേരേം വലിച്ചു കൊണ്ട് പോയിട്ട് വന്നത്.? ”
ചിന്തകൾക്കിടയിൽ മനസാക്ഷി ഉറക്കെ എന്നോട് ചോദിച്ചു.
” അതൊക്കെ എന്റെ കുഞ്ഞി ആഗ്രഹങ്ങൾ അല്ലെ? പക്ഷെ ഇത് വലിയ ആഗ്രഹമായിരുന്നില്ലേ.അത് അങ്ങേർക്കും അറിയാലോ..? എല്ലാം നടത്തി തരാൻ അറിയ്യാമല്ലൊ. അപ്പോൾ ഇത് കൂടി നടത്തി തന്നാൽ എന്താ അങ്ങേർക്കു?… എല്ലാം പോരാഞ്ഞിട്ട് എന്നെ തല്ലുകൂടി ചെയ്തില്ലേ.. ”
മനസാക്ഷിയോട് അങ്ങോട്ടൊരു ചോദ്യം ഉന്നയിച്ചപ്പോൾ അവളും മിണ്ടാതെ പത്തി മടക്കി..
” എന്നിട്ടും അങ്ങേർക്കു അങ്ങേരുടെ ഇഷ്ടം പ്രധാനം ആണ് പോലും. സഹിക്കാൻ പറ്റാത്തോണ്ടാ നാലു തെറിയും വിളിച്ചു പിറ്റേന്ന് രാവിലെ തന്നെ ഇങ്ങോട്ടു പോന്നത്.. അവിടെ ഒറ്റയ്ക്ക് കിടക്കുമ്പോൾ പഠിക്കുമെന്നു കരുതി. പക്ഷെ ! ഒരാഴ്ച ഒക്കെ ഞാനില്ലാണ്ടാ മനുഷ്യൻ അവിടെ കഴിഞ്ഞില്ലേ. എന്നിട്ടു നാണം കെട്ടു വന്നിരിക്കുന്നു എന്നോട് സംസാരിക്കാൻ.. മിണ്ടില്ല ഞാൻ…. മിണ്ടില്ലന്ന് പറഞ്ഞാൽ മിണ്ടില്ല…. ”
” ഒന്ന് മിണ്ടാണ്ട് കിടന്നുറങ്ങാമോ… മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലല്ലോ ഈ പെണ്ണ്….. ”
അരികിൽ നിന്നും കിച്ചേട്ടന്റെ ശബ്ദം കേട്ടു ഞാൻ ഞെട്ടി എഴുന്നേറ്റു… സത്യമാണ്.. അരികിൽ കട്ടിലിൽ എന്റെ ഒപ്പം കിടക്കുന്ന കിച്ചുവേട്ടനെ കണ്ടു ഞാൻ ചാടി എഴുന്നേറ്റു… ഇങ്ങേർ എപ്പോൾ ഇവിടെ വന്നു കിടന്നു ?
“നിങ്ങളെന്താ ഇവിടെ? ഇവിടെ വന്നു കിടക്കാൻ ആരാ പറഞ്ഞെ..? ”
” പിന്നെ ഞാൻ എവിടെ പോയി കിടക്കാനാ..? ”