“ ആളെ ചേച്ചിയറിയും..നന്നായിട്ടറിയും..എന്നും ചേച്ചി അയാളെ കാണാറുണ്ട്.. രാജേട്ടന്റെ അടുത്ത കൂട്ടുകാരനുമാണ്.. ഞാൻ പറയുന്നില്ല.. ചേച്ചി കണ്ടാൽ മതി..”
അത് പറഞ്ഞ് സുനിത ഫോണെടുത്തു. സീതയുടെ ഹൃദയം അതിദ്രുതം ഇടിച്ചു.
ആരായിരിക്കുമയാൾ..?
രാജേട്ടന്റെ കൂട്ടുകാരനാണെന്ന്..
“ദാ ചേച്ചീ… ഇതാണ് ആള്…”
സീത വിറയലോടെ ഫോണിലേക്ക് നോക്കി..
അവൾക്ക് വിശ്വസിക്കാനായില്ല..തന്നെ ഇഷ്ടപ്പെടുകയും, ആഗ്രഹിക്കുകയും ചെയ്തത് ഇവനായിരുന്നോ…?
അവൾ ആർത്തിയോടെ സുനിതയുടെ ഫോണിൽ പുഞ്ചിരിയോടെ നിൽക്കുന്ന ആ ഫോട്ടോയിലേക്ക് നോക്കി…
🌹 🌹 🌹
സുനിതയുടേയും, സീതയുടേയും വീടിനടുത്തുള്ള ജംഗ്ഷനിൽ ഒരു പുതിയ മന്തിക്കട വന്നിട്ട് കുറച്ച് മാസങ്ങളേ ആയിട്ടുള്ളൂ..നല്ല കച്ചവടമുള്ള കടയാണ്.. ഇരുപതാം വയസിൽ വീട്ടിലെ പ്രാരാബ്ധം മൂലം പ്രവാസത്തിലേക്ക്പോയ അൻവറാണ് കടയുടെ മുതലാളി.
ഇരുപത് വർഷത്തെ പ്രവാസം മതിയാക്കി,അൻവർ നല്ലൊരു സമ്പാദ്യവുമായാണ് തിരിച്ചു പോന്നത്.
നാട്ടിലൊരു ബിസിനസ് എന്ന ആശയം മനസിൽ വന്നപ്പോൾ തന്നെ അവനുറപ്പിച്ചതാണ് ജംഗ്ഷനിലൊരു റെസ്റ്റോറന്റ്.
ഈ ചെറിയ പ്രദേശത്ത് മന്തിയും, ബ്രോസ്റ്റും വിൽക്കുന്ന ഒരു കട ഒരിക്കലും വിജയിക്കില്ലെന്ന് പലരും അവനോട് പറഞ്ഞെങ്കിലും,ആ പറഞ്ഞവരോട് തന്നെ ആഴ്ചയിൽ രണ്ടും, മൂന്നും ദിവസം മന്തിയും, ബ്രോസ്റ്റും കഴിപ്പിക്കാൻ അൻവറിന് കഴിഞ്ഞു.
നാൽപത് വയസുള്ള അൻവറിന്റെ ഭാര്യയാണ് മുപ്പത് വയസുള്ള ഫസീല. രണ്ട് ചെറിയ കുട്ടികളും അവർക്കുണ്ട്. നല്ല സുന്ദരനും, ആരോഗ്യവാനും, നാട്ടിലെ ചെറിയൊരു പണക്കാരനുമാണ് അൻവർ.
സൗമ്യമായ പെരുമാറ്റവും, ഹൃദയം തുറന്നുള്ള ചിരിയും അൻവറിന്റെ മുഖമുദ്രയാണ്.
സുനിതയുടെ വീടിന്റെ തൊട്ടടുത്താണ് അൻവറിന്റെ ഇരുനില വീട്.ആ വഴിയിലെ ആദ്യത്തെ വീട് അൻവറിന്റേതും, പിന്നെ സുനിതയുടേതും, പിന്നെ സീതയുടേതും..