കുളി കഴിഞ്ഞു പുറത്തിറങ്ങി തല ഉണക്കികൊണ്ടിരിക്കുമ്പോളാണ് അരുൺ എഴുന്നേറ്റത്. ഇവൻ എന്താണ് തടി വക്കാത്തതു? പോയി “പല്ലു തേക്ക് മോനെ.ഭക്ഷണം എടുത്തു വക്കാം. അമ്മക്ക് ഇന്ന് കതിരവൻ സാറിന്റെ അടുത്ത് ഒന്ന് പോകണം.” അവനു ഭക്ഷണം എടുത്തു വക്കുന്ന സമയത്തു ആണ് ഫോൺ റിങ് ചെയ്തത്. കതിരവൻ സാർ ആണ്. 10 മണിക്ക് സാറിന്റെ ഓഫീസിൽ എത്തണം എന്ന്. ഒരു അന്താരാഷ്ട്ര ഹ്യുമാനിറ്റേറിയൻ സംഘടനയിലാണ് ഇപ്പോൾ സർ വർക്ക് ചെയ്യുന്നത്. ആന്ത്രോപോളജി കൺസൾറ്റൻറ് ആണ്. ഏതോ പ്രൊജക്റ്റ് സംബന്ധിച്ച് സംസാരിക്കാൻ ഉണ്ടെന്നു സർ വിളിച്ചു പറഞ്ഞിരുന്നു.
പത്തു മണി ആയപ്പോൾ സംഗീത തന്റെ കാറിൽ കതിരവൻ സർന്റെ ഓഫീസിൽ എത്തി. ഇത്ര പ്രായമായിട്ടും എത്ര ചുറുചുറുക്കാന് അദ്ദേഹത്തിന്. സംഗീതയെ കണ്ട ഉടൻ കതിരവൻ സർ പുറത്തേക്കു വന്നു. തിരിച്ചു ഓഫീസിലേക്ക് നടക്കുംമ്പോൾ വീട്ടിലെ വിശേഷങ്ങൾ ഒക്കെ ചോദിച്ചു.കതിരവൻ സർ ആണ് തന്റെ ഗുരു, അവർ മനസ്സിൽ ആലോചിച്ചു. “സംഗീത, ഒരു പ്രൊജക്റ്റ് ഉണ്ട്. തനിക്കു ഇഷ്ടപ്പെടും എന്ന് കരുതിയാണ് തന്നെ വിളിച്ചത്. ഇന്റര്നാഷനൽ ഹ്യൂമൻ ആക്ടിവിറ്റിസ്റ് എന്നൊരു സംഘടനക്കു വേണ്ടി ആണ് ഞാൻ ഇപ്പോ കൺസൾട് ചെയ്യുന്നത്. അവർ ഒരു പര്യടനം അറേഞ്ച് ചെയ്യുന്നുണ്ട്. പരമ്പരാഗതമായ രീതികൾ പിന്തുടരുന്ന ഒരു ട്രൈബൽ യൂണിറ്റിന്റെ ജീവിതത്തെ പറ്റി വിശദമായി പഠിക്കുകയാണ് ലക്‌ഷ്യം. തന്റെയും വല്യ ഒരു ആഗ്രഹമായിരുന്നില്ലേ ഇങ്ങനെ ഒരു ദൗത്യം. സംഗീത സന്തോഷം കൊണ്ട് വീർപ്പു മുട്ടി. താൻ വര്ഷങ്ങളായി അടക്കി വച്ച ആ മോഹം ഇങ്ങനെ പൂവണിയും എന്നവൾ കരുതിയിരുന്നില്ല. ഈ ഒരു ദൗത്യത്തിൽ നിന്ന് തന്റെ ഗവേഷണ ജീവിതം പുനരാരംഭിക്കും. മരിക്കുന്നതു വരെ ഗവേഷകയായിരിക്കുക എന്ന തന്റെ സ്വപ്നം പതുക്കെ സാക്ഷാത്ക്കരിക്കുകയാണ്.
പതുക്കെ ചുമച്ചു കൊണ്ട് കതിരവൻ സർ തുടർന്നു, കൃത്യമായി പറഞ്ഞാൽ സിംബാബ്‌വെയിൽ ആണ് ഈ ട്രൈബ്. ഈ സംഘടനാ മാത്രമാണ് അവരുടെ കൂടെ ബന്ധം പുലർത്തുന്നത്. അവർക്കു ആധുനികതയുടെ രോഗങ്ങളൊന്നും പകരരുത് എന്നതാന് അവരിൽ നിന്ന് അകലം പാലിക്കുന്നതിന്റെ ലക്‌ഷ്യം. ആദ്യത്തെ കുറച്ചു ബന്ധപ്പെടലുകൾക്കു ശേഷം ഇപ്പോൾ അവർ ആദ്യമായി അവരുടെ ഗ്രാമത്തിലേക്ക് നമ്മളെ ക്ഷണിച്ചിരിക്കുകയാണ്. ആ ദൗത്യമാണ് തനിക്കു, തന്റെ വിഷയത്തിലുള്ള അറിവും തന്റെ മുതിർന്ന പ്രായവും അതിനു തന്നെ സഹായിക്കും. ഒരു വർഷത്തേക്കാണ് തന്റെ അസ്സൈന്മെന്റ് .
സംഗീതക്ക് നടക്കുന്നതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. ഒരു വര്ഷം. ദിസ് ഈസ് അമേസിങ്. അവൾ കരുതി. കതിരവൻ സാറിനോട് ഒക്കെ പറഞ്ഞു തിരിചു പോരുമ്പോൾ അവർ ഒരു ഇരുപതു വയസ്സ് ചെറുപ്പമായിരുന്നു.