ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ 7 [കുട്ടേട്ടൻ]

Posted by

അപ്പു കുട്ടികളോടൊപ്പം വെളിയിൽ നിൽക്കുകയായിരുന്നു.കുട്ടികളെന്നു പറഞ്ഞാൽ അവനു ജീവനാണ്.ഓണക്കാലമായിരുന്നു.മുറ്റത്തുള്ള മാവിൽ കെട്ടിയ ഊഞ്ഞാലിൽ ആടുന്ന കുട്ടികൾക്ക് ഉണ്ടയിട്ടുകൊടുക്കുകയായിരുന്നു അവൻ.മിന്നു എന്ന കുസൃതിക്കാരിയായിരുന്നു ഊഞ്ഞാലിൽ ആടിയത്.

 

‘അപ്പൂ ദേ ജ്യൂസ്’ അഞ്ജലി അവന്‌റെ സമീപമെത്തി ഗ്ലാസ് നീട്ടി.

 

‘എനിക്കു വേണ്ട നീ ത്‌ന്നെ കുടിച്ചോ.’ അവൻ അറുത്തുമുറിച്ചു പറഞ്ഞു

.

‘എടുത്തു നിന്‌റെ തലേലൊഴിക്കും, മര്യാദയ്ക്കു കുടിക്കെടാ. അവന്‌റെ അടു്‌ത്തേക്കു നീങ്ങി നിന്നു സ്വരം താഴ്ത്തി അവൾ പറഞ്ഞു.’ അപ്പു വേഗം ഗ്ലാസ് വാങ്ങി. അഞ്ജലി തലയിൽ ഒഴിക്കുമെന്നു പറഞ്ഞാൽ ചിലപ്പോൾ ഒഴിച്ചെന്നിരിക്കും.

 

‘ഗുഡ് ബോയ്…’ കൈ അവനു നേരെ ചൂണ്ടി ഒരു വിജയച്ചിരി ചിരിച്ച് അവൾ വീട്ടിലേക്കു നടന്നു.

 

ഉച്ചകഴിഞ്ഞപ്പോൾ അഞ്ജലിയുടെ മൂത്ത കസിനും അവളുടെ നാട്ടിലെ പ്രധാന ഉപദേഷ്ടാവുമായ ഹർഷിതയും ഭർ്ത്താവ് കിരണും വന്നു. അപ്പുവും കിരണും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അഞ്ജലിയെ വിളിച്ച് ഹർഷിത മുറിയിൽ കയറ്റി.

 

‘ചുന്ദരിപ്പെണ്ണു കൂടുതൽ മിനുങ്ങിയിട്ടുണ്ടല്ലോ.’ അവൾ അഞ്ജലിയുടെ കവിളത്തു നുള്ളിക്കൊണ്ടു പറഞ്ഞു.അഞ്ജലി നാണിച്ചു നിന്നു.

 

‘പക്ഷേ നീയിപ്പോളും കന്യകയാണ്.’ ഹർഷിത അതു പറഞ്ഞപ്പോൾ അഞ്ജലി ഞെട്ടി. ഇവളിതെങ്ങനെ മനസ്സിലാക്കി.

 

‘നിനക്കെങ്ങനെ മനസ്സിലായി’ അഞ്ജലി ചോദിച്ചു.

 

അഞ്‌ജലിയുടെ മാറത്തേക്കു കൈചൂണ്ടി ഹർഷിത പറഞ്ഞു. ‘അവിടെ ഒരു ഉടവുമില്ല.പഴേതുപോലെ എടുത്തുപിടിച്ചു നിൽക്കുന്നു.എടീ ഒരാണിന് കന്യകയെ തിരിച്ചറിയാൻ വല്യപാടാണ്.പറ്റില്ലാന്നു തന്നെ പറയാം. പക്ഷേ വിവാഹിതയായ ഒരു സ്ത്രീക്ക് അതു കണ്ടുപിടിക്കാ്ൻ വളരെ എളുപ്പാണ്.’ഹർഷിത പറഞ്ഞു.

 

‘നീ ഒരു വഴി പറഞ്ഞുതാ ഹർഷീ’ അഞ്ജലി പറഞ്ഞു.

 

‘പറയാം പക്ഷേ നിങ്ങൾ തമ്മിലുള്ള പ്രശ്‌നം എന്താന്നു പറ.’ ഹർഷിത ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *