” നിന്റെ എന്തെങ്കിലും ഇഷ്ടത്തിന് ഇവിടെ എതിര് നിന്നിട്ടുണ്ടോ?? നല്ലൊരു ജോലി കളഞ്ഞു ഇവിടെ വളയം പിടിക്കാൻ തുടങ്ങിയപ്പോഴും ഞാൻ അഭിമാനിച്ചിട്ടേ ഉള്ളൂ… നിനക്ക് ഹാജിയാരുടെ മൂത്ത മോളെ ഇഷ്ടം ആണെന്ന് പറഞ്ഞിരുന്നെങ്കിൽ ഞാൻ വേണ്ട എന്ന് തന്നെയേ പറയുമായിരുന്നുള്ളൂ… പക്ഷെ ഞങ്ങളുടെ സമാധാനത്തിനു വേണ്ടി നീ ആ ഇഷ്ടം മനസ്സിൽ കുഴിച്ചിട്ടല്ലോ…ഇനി വേറൊരു ഇഷ്ടം കൂടി അങ്ങനെ വരാൻ ഉള്ള സാഹചര്യം ഉണ്ടാവരുത്… രവീന്ദ്രന് ബിസിനസ് അല്ല, മക്കളാണ് വലുത്..” ഞാൻ മേശയിൽ തല വെച്ച് കരയാൻ തുടങ്ങി…
‘അമ്മ എന്റെ തലയിൽ തലോടിക്കൊണ്ട്, ” കച്ചോടത്തെ പറ്റി നീ ബേജാറാവണ്ട… നിന്റെ അച്ഛനും അമ്മാവനും പൂജ്യത്തു തുടങ്ങീതാ… നീയൊക്കെ ജനിക്കണെന്റെ മുന്നേ…അത് വിട്.. നീ അവളെ എല്ലാരുടെ സമ്മതത്തോടെയും ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരണം..എനിക്കതെ ഉള്ളൂ..”
പിറ്റേന്ന് രാവിലെ അച്ഛന്റെ പഴയ അംബാസഡർ സ്റ്റാർട്ട് ആവുന്ന ശബ്ദം കേട്ടാണ് ഉമ്മറത്തേക്ക് ചെന്നത്. അമ്മ സെറ്റു സാരി ഒക്കെ ഉടുത്തു നിൽക്കുന്നുണ്ട്. അച്ഛൻ വണ്ടി മുറ്റത്തേക്ക് ഇറക്കിയപ്പോൾ ‘അമ്മ ചെന്ന് കേറി… ” ഞങ്ങൾ വരുമ്പോ ചിലപ്പോ നിനക്ക് ഒരു സന്തോഷ വാർത്ത ഉണ്ടാവും” എന്റെ നേരെ കൈ കാണിച്ചു കൊണ്ട് അമ്മ കാറിൽ കേറി..
ഹന്നയോട് സംസാരിക്കാൻ തോന്നുന്നു. അവളുടെ ഫോൺ ഓഫ് ആണ്.. ഷെൽഹയെ വിളിച്ചു. അവിടെ വീട്ടിൽ കല്യാണം മുടങ്ങിയതിനെ ആശ്വാസത്തിൽ ആണ് ഹാജിയാരും ഉമ്മയും ഒക്കെ.. ഹാരിസ് മാത്രം തലക്ക് പ്രാന്ത് പിടിച്ചു ഓടുന്നുണ്ട്. ഫർഹാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞു അനിയനെ ആശ്വസിപ്പിക്കാൻ നോക്കുന്നുണ്ട്, പക്ഷെ അവൻ അമ്പിനും വില്ലിനും അടുക്കുന്നില്ല. ഹന്നയ്ക്ക് ഫോൺ കൊടുത്തു.
ഒരു കരച്ചിലോടെ ആണ് ഹലോ പറഞ്ഞത്… കരച്ചിൽ കൂടിയതേ ഉള്ളൂ.. വാക്കുകൾ ഒന്നുമില്ല.
എന്റെ കണ്ണും നിറയാൻ തുടങ്ങി.. പാവം കരയട്ടെ… കരഞ്ഞു കരഞ്ഞു കുറെ സമയം ആയപ്പോൾ നിന്നെ ആരേലും കെട്ടാണെങ്കിൽ ഞാനേ കെട്ടൂ എന്നും പറഞ്ഞു ഫോൺ കട്ടാക്കി..
* * * * * * * *
രണ്ടു ദിവസങ്ങൾ കൂടി കഴിഞ്ഞു. ഇന്ന് ഹന്നയുടെ കല്യാണം ആണ്.. എന്റെയും.
അധികം ആർഭാടം ഒന്നുമില്ല. ചന്ദനക്കളർ മുണ്ടും ഷർട്ടും ഇട്ട് ഞാൻ മുറ്റത്തേക്കിറങ്ങി. പഴയ അംബാസഡർ പൂക്കളൊക്കെ വെച്ച് അലങ്കരിച്ചു മുറ്റത്തു കിടപ്പുണ്ട്. അൻവർ ആണ് വണ്ടി ഓടിക്കുന്നത്. ഞാൻ മുന്നിൽ കേറി ഇരുന്നു. ഹന്ന ഒരു ചുവന്ന ലാച്ച ആണ് ഇട്ടിരിക്കുന്നത്.. തലയിൽ തട്ടമൊക്കെ ഇട്ട് പുത്യെണ്ണായിട്ട്… മതപരമായ ചടങ്ങുകൾ ഇല്ലാതെ ഞാൻ ഹന്നയുടെ കഴുത്തിൽ താലി കെട്ടി. അതിനു ശേഷം ഭക്ഷണം.
അച്ഛനും അമ്മയും അന്ന് ഹന്നയുടെ വീട്ടിൽ എത്തി ഹാജിയാരോടും ഖദീജുമ്മയോടും കല്യാണത്തെ കുറിച്ച് സംസാരിച്ചു. അവർക്ക് എതിർപ്പ് ഒന്നുമില്ല. ആകെ ഉള്ളത് വേറെ മതം ആണെന്ന് മാത്രം ആണ്, പക്ഷെ ഞങ്ങളുടെ സ്നേഹത്തിന്റെയും അവരുടെ സൗഹൃദത്തിന്റെയും മുന്നിൽ അത്