വൈഷ്ണവം 9 [ഖല്‍ബിന്‍റെ പോരാളി]

Posted by

അല്ല ചേട്ടാ…. എന്‍റെ ഭാര്യയാ…. കണ്ണന്‍ ചിരിയോടെ മറുപടി നല്‍കി….

ഈ പ്രായത്തിലെ കല്യാണം കഴിഞ്ഞോ…. ചേട്ടന്‍ അത്ഭുതത്തോടെ ചോദിച്ചു….

എന്താ ചെയ്യാ… ചേട്ടാ…. തലവര അതായി പോയി…. കണ്ണന്‍ ചിരിയോടെ മറുപടി നല്‍കി.

എന്താ മോന്‍റെ പേര്….

വൈഷ്ണവ്…. ചേട്ടന്‍റെയോ…..

കുമാരന്‍…..

അപ്പോ കുമാരേട്ടാ കാണാമോ…. ഇത്തിരി തിരക്കുണ്ട്….. ഇത്രയും പറഞ്ഞവന്‍ ബൈക്ക് തിരിച്ചു.

ആ പരുപാടി സ്ഥിരം തുടങ്ങി…. എന്നും ചിന്നു ഇറക്കി വിട്ട ശേഷം കുമരേട്ടനോട് കുറച്ച് നേരം കത്തിയടിച്ച് നില്‍ക്കും….

പക്ഷേ രാവിലെ ചിന്നു പോയി കഴിഞ്ഞ വൈഷ്ണവം ഉറങ്ങിയ പോലെയായി. അവളുടെ ചിരിയും കളിയും കള്ളപിണക്കവും കൊഞ്ചികുഴയലും എല്ലാം ദിവസങ്ങള്‍ക്കുള്ളില്‍ വൈഷ്ണവത്തിലെ ദിനചര്യയായി മാറി. ക്ലാസ് തുടങ്ങിയതോടെ പെട്ടെന്നത് നിന്ന ഒരു ഫീല്‍ വന്നു.

വൈകീട്ട് വന്നാല്‍ ചിന്നു കുറച്ച് നേരം വിലാസിനിയെ സഹായിക്കും. പിന്നെ പഠിക്കനായി അവരുടെ റൂമിലേക്ക് ചെല്ലും. പിന്നെ പഠിത്തം…

ശ്ശോ…. കണ്ണന് വീടില്‍ വല്ലാതെ ഏകന്തമായത് പോലെയായി…. പകല്‍ സമയം വൈഷ്ണവത്തിലിരുന്നു ബോറടിച്ച് ചത്തു എന്നുവേണം പറയാന്‍. ഇത്രയും നാള്‍ തന്‍റെ കുടെ ഉണ്ടായിരുന്ന എന്തോ ഒന്ന് പെട്ടെന്ന് ഇല്ലത്തത് പോലെ….

ചിന്നുവിനെ ഒന്ന് ശരിക്ക് കിട്ടുന്നതും പോലുമില്ലാതെയായി. അവളുടെ സമീപ്യം വന്‍നഷ്ടമായി തോന്നി. ആകെ ശനിയും ഞായറും മാത്രം കുറച്ചധികം സമയം സംസാരിക്കാന്‍ കിട്ടി….

കിട്ടുന്ന സമയത്ത് ചിന്നു തന്‍റെ കോളേജ് വിശേഷങ്ങള്‍ വാതോരാതെ പറഞ്ഞു തുടങ്ങി. കോളേജിലെ ഒരു പുല്‍കൊടിയെ പോലും അവള്‍ വിശദമായി പറഞ്ഞു കൊടുത്തു.

അവളുടെ കുടെ കോളേജില്‍ ചേരാനായി പിജിക്ക് അവളുടെ കോളേജില്‍ തന്നെ കൊടുത്തു. ആര്‍ട്ടിലും സ്പോര്‍ട്ട്സിലും നല്ല മുന്‍തുക്കം ഉള്ളത് അവിടെ കിട്ടുമെന്നതിനുള്ള സാധ്യത കുട്ടി…. അഡ്മിഷന്‍ ഇത്തിരി വൈകിയാണ് ആ പ്രവിശ്യം.

അങ്ങിനെയിരിക്കെയാണ് നിധിനളിയന്‍ കല്ല്യാണം വരുന്നത്. നേരിട്ടും ഫോണിലുടെയും ഒരു നൂറുവട്ടമെങ്കിലും ഞങ്ങളെ നിധിനളിയന്‍ വിളിച്ചുകാണും…

തലേന്ന് തന്നെ പോകണ്ടത് അനിവാര്യമായി വന്നു. ഇല്ലെങ്കില്‍ രാത്രി ഇങ്ങോട്ട് വന്ന് പൊക്കുമെന്ന് നിധിനളിയന്‍ പറഞ്ഞിരുന്നു.

അന്ന് ഒരു വര്‍ക്കിംഗ് ഡേ ആയിരുന്നു. ഉച്ചയ്ക്ക് ശേഷം ചിന്നുവിനെ കൊണ്ട് ലീവേടുപ്പിച്ചിട്ടാണ് അവര്‍ യാത്ര തിരിച്ചത്…. വൈകുന്നേരത്തോടെ നിധിനളിയന്‍റെ വീട്ടിലെത്തി.

കല്യാണത്തിനെ അനുബന്ധിച്ച് നിധിനളിയന്‍റെ അച്ഛന്‍ വന്നിട്ടുണ്ട്… കണ്ണന്‍ ആദ്യമായാണ് അദ്ദേഹത്തെ കാണുന്നത്.

നന്നായി സംസാരിക്കുന്നൊരു മനുഷ്യന്‍. അയളോട് സംസാരിച്ചിരുന്നപ്പോള്‍ കണ്ണന് തന്‍റെ അമേരിക്കയിലുള്ള ചെറിയച്ഛനോട് സംസാരിക്കുന്ന പോലെ തോന്നി.

പിറ്റേന്ന് വധുഗ്രഹത്തില്‍ വെച്ചായിരുന്നു കല്യാണം. അങ്ങോട്ട് കുറച്ച് ദൂരമുണ്ട്. പക്ഷേ മുഹുര്‍ത്തം പതിനൊന്ന് മണിയ്ക്കായത് കൊണ്ട് രാവിലെ ധൃതി വെക്കണ്ട ആവശ്യമില്ല. കല്യാണദിവസം വൈകിട്ട് വരന്‍റെ ഗ്രഹത്തില്‍ വെച്ച്

Leave a Reply

Your email address will not be published. Required fields are marked *