ഒറ്റപ്പെട്ടവളെ സ്നേഹിച്ച ചതിയൻ [വാത്സ്യായനൻ]

Posted by

“അതെന്താ, ചുട്ടരച്ച ചമ്മന്തിയാണോ?” ലിൻഡയുടെ ലഞ്ച് ബോക്സിലേക്കാണ് അവൻ്റെ നോട്ടം.

“ആം.”

“ഇച്ചിര ഇങ്ങു തന്നേ.”

ലിൻഡ കൊടുത്തു.

“അടിപൊളി.” അതു കൂട്ടി അല്പം ചോറ് കഴിച്ചിട്ട് അവൻ അഭിപ്രായപ്പെട്ടു. ലിൻഡ പുഞ്ചിരിച്ചു.

അതായിരുന്നു അവരുടെ സൗഹൃദത്തിൻ്റെ തുടക്കം. പിന്നെ അവർ ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കുന്നത് പതിവായി. പതിയെപ്പതിയെ ഫ്രീ ടൈമിൽ മറ്റു കൂട്ടുകാരിൽനിന്ന് അകന്ന് തനിച്ചിരുന്നുള്ള സംഭാഷണങ്ങളിലേക്ക് അത് വളർന്നു. ലിൻഡയുമായുള്ള കൂട്ടുകെട്ടിൻ്റെ പേരിൽ നിഖിലിന് സഹപാഠികളുടെ അടുക്കൽനിന്ന് കുറച്ച് പരിഹാസം കിട്ടാതിരുന്നില്ല. പക്ഷേ പഠനവുമായി ബന്ധപ്പെട്ട് അവൻ്റെ സഹായം പലർക്കും ആവശ്യമുള്ളതിനാൽ അവ ഒരു പരിധിയിലൊതുങ്ങി. തന്നെയുമല്ല തൻ്റെ ലക്ഷ്യത്തിൽനിന്ന് അത്ര എളുപ്പം പിന്മാറാൻ നിഖിൽ തയ്യാറും അല്ലായിരുന്നു.

ആ ലക്ഷ്യത്തിലെത്താനുള്ള അവൻ്റെ ആദ്യത്തെ പാളിപ്പോയ ശ്രമം അരങ്ങേറിയത് ഒരു വെള്ളിയാഴ്ച ആയിരുന്നു. കംപ്യൂട്ടർ ലാബിൽ നിഖിലും ലിൻഡയും മാത്രമുള്ള സമയം. ലിൻഡയെ അവളുടെ പ്രോഗ്രാം ഡീബഗ് ചെയ്യാൻ സഹായിക്കുകയായിരുന്നു അവൻ. ലിൻഡയുടെ ശ്രദ്ധ കംപ്യൂട്ടർ സ്ക്രീനിലെ മൈസിൻ്റെ ചലനങ്ങളിലായിരുന്നപ്പോൾ നിഖിലിൻ്റെ ശ്രദ്ധ അവളുടെ നെഞ്ചിൽ നിറഞ്ഞ് നിൽക്കുന്ന പാൽക്കുടങ്ങളിലായിരുന്നു. കൊതി സഹിക്കാൻ വയ്യ. അവൻ പതുക്കെ ഒരു വശത്തുകൂടെ കൈ കൊണ്ടുചെന്ന് ഒന്നിൽ പിടിച്ചു. ലിൻഡ ഞെട്ടി മാറിയതും കൈ വീശി അവൻ്റെ കരണത്ത് ഒരു ചൂടൻ സമ്മാനം പൊട്ടിച്ചതും ഒന്നിച്ച് കഴിഞ്ഞു. സത്യത്തിൽ വലിയ ബലത്തിൽ അല്ലായിരുന്നു അവൾ തല്ലിയതെങ്കിലും ആ നിമിഷത്തിൻ്റെ പിരിമുറുക്കത്താൽ അതിൻ്റെ ആഘാതം ഇരട്ടിയായി തോന്നുകയായിരുന്നു. കോപമാണോ സങ്കടമാണോ എന്നറിയാത്ത ഒരു ഭാവത്തിൽ അവനെ ഒന്നു നോക്കി ലിൻഡ ബാഗും എടുത്ത് ഇറങ്ങി ഒറ്റപ്പോക്ക്.

അടുത്ത രണ്ടു ദിവസം അവധിയായിരുന്നതിനാൽ അവർ തമ്മിൽ കണ്ടില്ല. നടന്ന സംഭവത്തിൽ നിഖിലിന് കുറ്റബോധം തോന്നി. പക്ഷേ അവളെ ഇനി എങ്ങനെ മുഖം കാണിക്കും എന്നും മറ്റും ഓർത്ത് അവൻ കാര്യമായി ആശങ്കപ്പെട്ടില്ല. കാരണം അവൻ്റെ ഉദ്ദേശ്യം തന്നെ ഇതായിരുന്നല്ലോ. അത് നടക്കാതെ പോയതിൽ ആയിരുന്നു അവന് കാര്യമായ വിഷമം. ആൾ ലിൻഡ ആയതുകൊണ്ട് ആരോടെങ്കിലും പോയി പറഞ്ഞേക്കുമെന്നോ അഥവാ അവൾ പറഞ്ഞാൽത്തന്നെ അത് ആരെങ്കിലും വിശ്വസിക്കുമെന്നോ പേടിക്കേണ്ട.

Leave a Reply

Your email address will not be published. Required fields are marked *