ഉദ്വേഗത്തോടെ ഉലത്തിക്കൊണ്ടിരുന്ന അയ്യരുടെ അടുക്കലേക്ക് വെള്ളത്തുണിയിൽ പൊതിഞ്ഞ കൈക്കുഞ്ഞുമായി തള്ള വന്നു
അതിയായ സന്തോഷത്തോടെ അയ്യർ
ആണ് കുഞ്ഞല്ലേ ..? അല്ലേ?
അതെന്ന് തലയാട്ടി
ഹാ എനിക്ക് അറിയായിരുന്നു എൻ്റെ പ്രാർത്ഥനോളൊക്കെ കേൾക്കുന്നു.. എൻ്റെ ദൈവങ്ങളെ നിങ്ങൾക്ക് നന്ദി..
കുഞ്ഞിനെ പൊതിഞ്ഞ തുണിയോടെ അയ്യരുടെ കൈയിൽ കൊടുത്തിട്ട്
സരസ്വതി മരിച്ചു.. ഇതാ നിങ്ങളുടെ പ്രാർത്ഥനയുടെയും വഴിപാടിൻ്റെയും ഭലം..
ഇരുണ്ട് ശോഷിച്ച ശരീരവും വലിയ തലയും സാധാരണയിൽ കവിഞ്ഞ നീളവും ഉള്ള ഒരു രൂപം.. ഭയപ്പാടോടെ തള്ളയുടെ മുഖത്തേക്ക് നോക്കി അയ്യർ.
പേടിക്കണ്ട കുഞ്ഞ് മരിച്ചിട്ടില്ല എന്നാൽ ഇതുവരെ ഒരു ശബ്ദം പോലും ഉണ്ടാക്കിയിട്ടില്ല. എൻ്റെ ജീവിതത്തിൽ ആദ്യമായാണ് മാസം തികയാതെ പ്രസവിക്കുന്ന ഒരു കുട്ടിക്ക് ഇത്രയും വലിപ്പം..
ഒരു തീരുമാനവും വേണ്ട വാര്യയെ ഈ കുട്ടി സുരക്ഷിതൻ ആണെന്ന് എനിക്ക് ഉറപ്പ് വരുന്ന വരെ ഞാൻ ഇവിടെ കാണും.. അത് ഞാൻ ഇവൻ്റെ അമ്മക്ക് കൊടുത്ത വാക്കാ കേട്ടോടാ മൈരൻ വാര്യരെ
പറഞ്ഞു തീരുന്നതിനു മുൻപ് ഒരു കൊടുവാൾ എവിടെ നിന്നോ എടുത്ത് ചുഴറ്റി വാര്യരുടെ കഴുത്തിൽ കൊളുത്തി. ചോര പൊടിഞ്ഞു. ഭയ ചികിതനായ വാര്യർ, അസുരൻ.. അസുരൻ.. എൻ്റെ സരസ്വതിയുടെ ജീവനെടുത്ത അസുര ജന്മം… എന്ന് വിളിച്ച് പറഞ്ഞും കൊണ്ട് സരസ്വതിയുടെ അടുക്കലേക്ക് പാഞ്ഞു..
തള്ളയുടെ പ്രയത്നത്താൽ നേരം പുലരുമ്പോളേക്കും നാടെങ്ങും അറിഞ്ഞു.
വാര്യർക്ക് ഒരു ആൺകുഞ്ഞ് പിറന്നു, പ്രസവത്തോടെ അമ്മ മരിച്ചു.
പുലർച്ചയോടെ ബന്ധുജനങ്ങൾ നാനാ ദേശത്തുനിന്നു വന്നു. ഉരുകുന്ന ഹൃദയവുമായി വാര്യർ ചാരുകസേരയിൽ കിടന്നു..