എന്താ സാറേ….
അത് മുതലാളി വലപ്പാട് സാറ് വിളിച്ചിട്ടു പറഞ്ഞു…മുതലാളിയെ അത്യാവശ്യമായി ഒന്ന് ബന്ധപ്പെടാൻ..എന്തോ സമരമോ മറ്റോ ഹോസ്പിറ്റലിൽ നടക്കുന്നെന്നോ….അതിൽ ഇടപെടണമെന്നോ ഒക്കെ….
അതെ….
ഫോണിൽ കൂടി മാർക്കോസ് എല്ലാം എസ.ഐ.മഹേഷിനു വിശദമാക്കി കൊടുത്തു…
ഈ സമയം കൊണ്ട് ഗോപുവും നാരായന്കുട്ടിയും മറ്റും ചേർന്ന് പത്തമ്പത് ആൾക്കാരെ പ്രക്ഷോപത്തിനു തയാറാക്കി….പ്രതാപനെ മാർക്കോസ് ഫോണിൽ വിളിച്ചു വേണ്ട നിർദ്ദേശങ്ങൾ നൽകി….
ഗായത്രിയുടെ ഘാതകനെ അറസ്റ്റു ചെയ്യുക….ഗായത്രി വധക്കേസിലെ പ്രതി എം.ഡി കാർലോസിനെ അറസ്റ്റു ചെയ്യുക…പുറത്തു മുദ്രാവാക്യം മുഴങ്ങി….കാർലോസ് ആകെ വിഷമത്തിലായി…എന്തിനാണ് ആൽബി മൊഴിമാറ്റി പറഞ്ഞത്..എല്ലാം ഒപ്പിച്ചു വച്ചിട്ട് ആ മൈരൻ വലപ്പാട് ഇപ്പോൾ വിളിച്ചപ്പോൾ ഫോണും എടുക്കുന്നില്ല….പ്രതാപൻ ദൂരെ നിന്ന് രണ്ടു കല്ലെടുത്ത് ഹോസ്പിറ്റലിന്റെ ഗ്ലാസ് ഫേക്കാട് നോക്കി എറിഞ്ഞു…ഗ്ലാസ് പൊട്ടിത്തെറിച്ചു….പോലീസ് ചാടിയിറങ്ങി…മാർക്കോസിന്റെ നിർദ്ദേശമനുസരിച്ചു പെരുമാറുന്ന എസ.ഐ മഹേഷ് അരവിന്ദ്…സുലോചനയെ നടുറോഡിലൂടെ വലിച്ചിഴച്ചു…..നാരായണന്കുട്ടിയെ എഴുന്നേൽക്കാൻ വയ്യാത്ത വിധം തല്ലി..നട്ടെല്ലിനടിയേറ്റ നാരായണൻ കുട്ടി തളർന്നു വീണു…നാരായണൻ കുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി…kambikuttan.net
“നീതി തേടി വന്ന അമ്മയെ പോലീസ് നടു റോഡിലൂടെ വലിച്ചിഴച്ചു”
ചാനലുകളിൽ ന്യൂസ് സ്ക്രോൽ ചെയ്തു നീങ്ങി….. ഡി.ജി.പി യുടെ ഓഫീസിൽ നിന്നും എസ.പി ഓഫീസിലേക്ക് വിളി..