എസ.പി ശ്രീധർ പ്രസാദ് എസ് ഐ മഹേഷ് അരവിന്ദിന്റെ ഫോണിൽ വിളിച്ചു…എഡോ ആ കാർലോസ് ഉണ്ടല്ലോ കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ..അയാളെ ഒന്ന് വിളിപ്പിച്ചു ചോദ്യം ചെയ്തേരു…
അച്ഛൻ പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലാകുന്നില്ല…ഫാദർ അലക്സിനെ നോക്കി എസ്.ഐ മഹേഷ് അരവിന്ദ് പറഞ്ഞു…
കുഞ്ഞേ….ഈ ഇടവകയിലെ ഏറ്റവും മികച്ച ഒരു പള്ളിയിലാണ് ഞാനിരിക്കുന്നത്..ഏകദേശം മുപ്പതോളം കന്യാസ്ത്രീകളും അമ്പതോളം ശെമ്മാഷ് ആകാനുള്ള വൈദിക കുട്ടികളും ഉള്ള ഒരു ആലയത്തി…അതിന്റെ പേര് കളങ്ക പെടുത്താനാണ് ആ ജാന്സിയുടെ മാതാവും പിതാവും ശ്രമിക്കുന്നത്..അവിടെ ഇപ്പോൾ ആര് വന്നു ഇങ്ങനെ ഒരു കോല നടത്താനാണ്….ആ കുട്ടി വളരെ പെട്ടെന്ന് വീട്ടിൽ പോകുകയും തിരികെ വന്ന നിമിഷം മുതൽ സമനില തെറ്റിയത് പോലെയാണ് പെരുമാറ്റം…അതിനിനി താല്പര്യ കുറവായിരുന്നോ എന്തോ കന്യാ സ്ത്രീ മഠത്തിൽ ചേരാൻ….പ്രായം അതല്ലേ….
അച്ഛൻ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട്…പക്ഷെ അച്ഛനെ ഇവിടെ ഇപ്പോൾ വിളിപ്പിച്ചത് അച്ഛന് ഇതിനെ കുറിച്ചെന്തെങ്കിലും അറിവുണ്ടോ എന്നറിയാനായിരുന്നു…ഞങ്ങൾ മേടയിൽ വന്നു അച്ഛനെ ചോദ്യം ചെയ്യുന്നത് ശരിയല്ലല്ലോ….
മനസ്സിലായി കുഞ്ഞേ….എനിക്കറിയാവുന്നത് ഞാൻ സാറിനോട് പറഞ്ഞു…
എസ്.ഐ മഹേഷ് അരവിന്ദിന്റെ ഫോൺ ശബ്ദിച്ചു
എസ് സാർ….
ആ ഗായത്രി വധക്കേസുമായി ബന്ധപ്പെട്ട ആ കാർലോസ് ഉണ്ടല്ലോ കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ..അയാളെ ഒന്ന് വിളിപ്പിച്ചു ചോദ്യം ചെയ്തേരു…
എസ് സാർ…
ഫോൺ കട്ട് ചെയ്തു…..എസ്.പി യാണ്..മറ്റൊരു കൊലപാതകം ഇവിടെ നടന്നത് അച്ഛനറിയുമല്ലോ ഇല്ലേ…ആ ഹോസ്പിറ്റലിൽ നിന്നും ഒരു കൊച്ചു മരിച്ചത്…
അറിഞ്ഞു…എല്ലാം ദൈവ നിശ്ചയം അല്ലെ…..