രമണിച്ചേച്ചിയുണ്ടല്ലോ… ഒരു വർഷം കഴിയുമ്പോ നിനക്ക് സ്വയം തീരുമാനം എടുക്കാം. അവരോട് നിന്റെ ഉള്ളിലെന്താണേലും അതപ്പോൾ തുറന്നു പറയണം… പെണ്ണുങ്ങളുടെ മനസ്സ് നിനക്കറിഞ്ഞൂടാ… എന്തായാലും നിന്റെ രമണിച്ചേച്ചി നിന്നെയൊരിക്കലും വെറുക്കില്ല. ഈ ഞാൻ.. നിന്റെ സൂസിച്ചേച്ചിയാണെടാ പറയണത്.. ചേച്ചിയുടെ വിരലുകൾ നോവിപ്പിച്ചുകൊണ്ട് എന്റെ കയ്യിലമർന്നു.
പിന്നെ മോനേ.. ഒരു കാര്യം കൂടി…. നീ ഒന്നും പിടിച്ചുപറിച്ചെടുക്കരുത്. ഞാൻ പറയണത് നിനക്ക് മനസ്സിലാവണുണ്ടോ?
എന്റെ മനസ്സപ്പോൾ ഇളകിമറിയുകയായിരുന്നു. ആ പ്രായത്തിൽ…. വളർന്നുവന്ന പരിസരങ്ങളോർക്കുമ്പോൾ… സത്യം പറഞ്ഞാൽ ഞാനൊരു ബലഹീനനായിരുന്നു… ഒരു കൈത്താങ്ങ്… ചങ്കു പൊട്ടി വിളിക്കയായിരുന്നു.. അപ്പോഴാണ് സൂസിച്ചേച്ചി ഒരു വാതിൽ തുറന്നു തന്നത്… ഞാൻ ചേച്ചിയുടെ കൈ എന്റെ മുഖത്തോടു ചേർത്തു.
അന്ന് ക്രിസ്തുമസ്സ് രാത്രിയായിരുന്നു. ഞാൻ എല്ലാരുടേയുമൊപ്പം പള്ളിയിൽ പാതിരായ്ക്ക് പോയി. കുർബാന കഴിഞ്ഞു വന്നുറങ്ങി…
ക്രിസ്തുമസ്സ് മേരിമ്മാമ്മയുടെ താറാവും, ബീഫും അപ്പവും ബിരിയാണിയുമൊക്കെയായി അടിച്ചുപൊളിച്ചു. റം ചേർത്ത കേക്കും ചേച്ചി പകർന്നു തന്ന വൈനും എന്റെ ദിവസം സുന്ദരമാക്കി.
എന്തോ ഉറക്കം വരാൻ വൈകി. പതിവില്ലാതെ ഉച്ചയ്ക്കൊന്നു മയങ്ങിയതുകൊണ്ടാവാം. തിരിഞ്ഞും മറിഞ്ഞും കിടന്നപ്പോൾ ഒരു കാല്പെരുമാറ്റം. കണ്ണുതുറന്നപ്പോൾ ജനാലയിലൂടെ വന്ന മങ്ങിയ വെളിച്ചത്തിൽ സൂസിച്ചേച്ചി! ലുങ്കിയും ബ്ലൗസും മാത്രം. വിങ്ങുന്ന മുഴുത്ത മുലകളും തടിച്ച ചന്തികളും ഞാൻ കണ്ടു വെള്ളമിറക്കി.
ചേച്ചി മെത്തയിലിരുന്നു. ആ കനത്ത തുടയെന്റെ മേത്തുരുമ്മി. നീണ്ട വിരലുകൾ എന്റെ മുഖത്തു തലോടി. ഉറക്കം വരണില്ലേടാ? താണ സ്വരം.
ഇല്ലേച്ചീ.. ഞാൻ ഇത്തിരി എണീറ്റു പാതി ചാരിക്കിടന്നു. ബിജുവെന്തിയേ?
അവനമ്മച്ചീടെ കൂടാ കെടക്കുന്നേ. നീയങ്ങോട്ടു തിരിഞ്ഞു കിടന്നേ… ചേച്ചിയെന്റെ തോളിൽ പിടിച്ചു മെല്ലെ ചരിച്ചു കിടത്തി. പിന്നെയെന്റെ പിന്നിൽ ചേർന്നുകിടന്നു. ആ കൊഴുത്ത മുലകളെന്റെ പുറത്തമർന്നു. ചേച്ചിയുടെ കയ്യെന്നെ ചുറ്റിവരിഞ്ഞു.. നീയൊറങ്ങിക്കോടാ മോനേ! ആ ചുണ്ടുകൾ മന്ത്രിച്ചുകൊണ്ട് എന്റെ പിൻകഴുത്തിലമർന്നു… എന്തൊരു സേഫ് ഫീലിങ്ങായിരുന്നു! അമ്മയുടെ കൈകളിലുറങ്ങുന്ന കുഞ്ഞിനെപ്പോലെ ഞാനും ഉറക്കത്തിലാണ്ടു…
വൈകിയെണീറ്റപ്പോൾ ചേച്ചി ആവിപറക്കുന്ന ചായ നീട്ടി… ചിരിക്കുന്ന മുഖം. ഞാൻ എണീറ്റ് ആ നനുത്ത കവിളിലൊരുമ്മ കൊടുത്തു. ചേച്ചി ഒന്നു കിടുത്തു. പിന്നെ എന്നേയും കൊണ്ടു വെളിയിലേക്കു നടന്നു.
അന്നുച്ചതിരിഞ്ഞ് ഞാൻ തിരിച്ചു പോയി. ബസ്സിൽ യാത്രക്കാർ കുറവായിരുന്നു..
എടാ എടാ…. ഒന്നു നിക്കണേ! നിന്നെയെന്തിനാടാ അവള് വീട്ടിലേക്ക് ക്ഷണിച്ചത്? കണവനുമില്ല. സത്യം പറയടാ.. അന്നു രാത്രി ഒന്നും നടന്നില്ലേ?മീനാമ്മേടെ സ്വരത്തിൽ ഒരു വിശ്വാസമില്ലാത്ത ഭാവം.