പക്ഷേ ഡ്രൈവർ ആണെന്ന് പറയുന്നതിന് പകരം ബോയ്ഫ്രണ്ട് ആണെന്ന് പറഞ്ഞത് കേട്ടു അരുൺ ഞെട്ടി നിൽക്കുകയായിരുന്നു.
ഷോപ്പിംഗ് കഴിഞ്ഞു കവിതയും അവനും പുറത്തിറങ്ങി.
അവർ വണ്ടിക്കുള്ളിൾ കെറിയപ്പോൾ കവിത അരുണിനെ വിളിച്ചു.
“ഏട്ടാ ഞാൻ ഒരു കാര്യം പറയട്ടെ??”
“എന്താ കവിതാ?”
അരുൺ കടയിൽ നടന്ന സംഭവത്തിന്റെ ഹങ്ങോവേരിൽ ആയിരുന്നു.
“അത് പിന്നെ ചേട്ടാ…..”
“എന്താണ് വച്ചാൽ കാര്യം പറഞ്ഞോ”
“അത്…. എനിക്ക് ഏട്ടൻ ഒരു സഹായം ചെയ്യാമോ”.
“കാര്യം പറ കവിതാ…”
“എനിക്കൊരു night ഡ്രിവിന് പോകണം.”
“നമ്മൾ എന്ന് ഇന്റർവ്യൂവിന് പോയിട്ട് തിരിച്ചു വന്നത് രാത്രി അല്ലേ. അത് പോരെ. ഇനിയും പോകണോ.”
“അങ്ങനല്ല ചേട്ടാ… എനിക്ക് ബൈക്കിന് വേണം രാത്രി പോകാൻ. ഒരു രാത്രി ഫുൾ പോയിട്ട് വരണം”
“നിന്റെ അച്ഛൻ സമ്മതിക്കുമോ അതിനു.”
“അച്ഛൻ അറിഞ്ഞാൽ കൊന്നു കളയും. ആരും അറിയാതെ വേണം പോകാൻ. ഞാൻ മറ്റന്നാൾ രാവിലെ 8 മണിക്ക് ഒരു ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞു വിളിക്കും. 8 മണി ആയതു കൊണ്ട് തലേന്ന് രാത്രി തന്നെ പോകാൻ വേണ്ടി ഞാൻ റെഡി ആകും. അച്ഛന് മറ്റന്നാൾ ഒരു ബിസിനെസ്സ് മീറ്റ് ഉണ്ട്. അത് ഒഴിവാക്കില്ല. അത് കൊണ്ട് സേഫ് ആണ്.”
“എല്ലാം പ്ലാൻ ചെയ്തു വചേക്കുവാണല്ലെ.”
“ഇൗ” ഒന്ന് ഇളിച്ചുകൊണ്ട് കൊണ്ട് കവിത ചിരിച്ചു.
“എങ്കിൽ ഞൻ എന്റെ ബൈക്ക് നാളെ തന്നെ എന്റെ കൂട്ടുകാരന്റെ വീട്ടിൽ കൊണ്ട് വക്കാം. എന്റെ വീട്ടിൽ നിങ്ങളുടെ കാർ ഇട്ടിട്ടു പോകാൻ പറ്റില്ല. നിന്റെ അച്ഛൻ അതുവഴി ആണ് പോകുന്നത്.”
കവിതയുടെ വീട്ടിൽ നിന്ന് ടൗണിലേക്ക് കേറുന്ന വഴിക്കാണ് അരുണിന്റെ വീട്. അരുൺ ബൈക്ക് കൊണ്ട് കൂട്ടുകാരന്റെ വീട്ടിൽ വച്ച്. കറക്റ്റ് സമയത്ത് തന്നെ കവിത വിളിച്ചു.
അരുൺ സമയത്ത് ചെല്ലാൻ നിക്കുമ്പോഴാണ് കവിതയുടെ അച്ഛൻ പണി പറ്റിച്ചത്.
“മോനെ അരുൺ, നിങ്ങള് നേരത്തെ പോകണം. എന്റെ കൂട്ടുകാരന്റെ ഹോട്ടൽ ഉണ്ട് അവിടെ. ഞാൻ ഒരു double room പറഞ്ഞിട്ട് ഉണ്ട്. നിങ്ങള് ഒരു 10 മണിക്ക് മുന്നേ അവിടെ എത്തണം.”