ഏദൻസിലെ പൂമ്പാറ്റകൾ 6 [Hypatia]

Posted by

പടിഞ്ഞാർ സൂര്യൻ അസ്തമിച്ചിരിക്കുന്നു. കാർമേഘങ്ങൾ മൂടിയത് കാരണം അന്തരീക്ഷം കടുത്ത ഇരുട്ടിൽ മുങ്ങി കിടക്കുകയാണ്. തണുത്ത കാറ്റടിക്കുന്നുണ്ട്. പുൽ ചെടികളും മരങ്ങളും കാറ്റിന്റെ കയ്യിൽ കിടന്ന് തലയിട്ടടിക്കുന്നുണ്ട്. ആകാശം ഒരു മഴക്കുള്ള കൊളൊരുക്കുകയാണ്.

അർജുന്റെ കാർ തിരക്കുപിടിച്ച റോഡിലൂടെ അനിതടീച്ചറേയും നാരായണിയേയും വഹിച്ച് കൊണ്ട് ഇഴഞ്ഞു നീങ്ങുകയാണ്. പ്രകൃതിയുടെ സ്പർശനങ്ങളറിയാൻ കാറിന്റെ ചില്ലുകൾ താഴ്ത്തി വെച്ചിരിക്കുന്നു. അകത്തേക്ക് ഇളം കാറ്റിന്റെ തലോടലുകൾ കടന്നു ചെന്നു. അത് അനിതയുടെ മനസ്സിനെ കൂടുതൽ മൃദുലമാക്കി.

അവളുടെ മനസ്സ് ആലോചനകളിൽ പെട്ട് കാറ്റിനെ പോലെ പറന്നു നടക്കുകയാണ്. തന്റെ ജീവിതത്തിൽ ഇപ്പോൾ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആഹ്ലാദമുണ്ട് മനസ്സിൽ. ആ ആഹ്ലാദങ്ങളിൽ പലപ്പോഴും മനസ്സിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല എന്നവൾക്ക് തോന്നി.

ഓരോ നിമിഷവും താൻ ചെയ്ത കൊണ്ടിരിക്കുന്ന കാര്യങ്ങൾ അബോധത്തിലാണോ എന്നുപോലും അനിതടീച്ചർക്ക് തോന്നുന്നുണ്ട്. അർജുൻ ഡ്രൈവിന് പോകാമെന്ന് പറഞ്ഞപ്പോൾ ഒരു വിസമ്മതവുമില്ലാതെ ഇറങ്ങി വന്നത് എന്ത് ധൈര്യത്തിലാണ്.

സോസൈറ്റിയിൽ പേരും പ്രശസ്തിയുമുള്ള ഒരു അഡ്വേക്കേറ്റിന്റെ ഭാര്യയാണ്, മാത്രവുമല്ല താൻ മറ്റുള്ളവർക്ക് മാതൃകയാവണ്ട ഒരു അദ്യാപികകൂടിയാണ്. ഇങ്ങനെ തുടങ്ങി അറ്റമില്ലാത്ത ചിന്തകളുടെ താഴ്ച്ചകളിലും കയറ്റങ്ങളിലും പെട്ട് അവളുടെ മനസ്സ് കിതച്ചു.

അപ്പോയെക്കും അവര് സഞ്ചരിച്ചിരുന്ന കാർ തിരക്ക് പിടിച്ച മെയിൻ റോഡിൽ നിന്നും ഉൾവഴികളിലൂടെ സഞ്ചരിച്ച് തുടങ്ങിയിരിക്കുന്നു.

അനിതടീച്ചർ പുറത്തേക്ക് നോക്കി, സ്ഥലമേതെന്ന് അവൾക്ക് മനസ്സിലായില്ല. രാത്രിയുടെ കൊഴുത്ത ഇരുട്ടിൽ കാഴ്ച്ചകളും ഇരുണ്ടിരുന്നത് കൊണ്ട് അവൾക് നിഴലുകൾ മാത്രമാണ് ദൃശ്യമായത്.

കുറച്ച് നേരം നോക്കി നിന്നപ്പോൾ വളഞ്ഞു പുളഞ്ഞു പോകുന്ന ഒരു കാടിനുള്ളിലൂടെയാണ് പോകുന്നതെന്ന് അവൾക്ക് മനസ്സിലായി. എവിടേക്കാണ് അർജുൻ തന്നെ കൊണ്ട് പോകുന്നതെന്നറിഞ്ഞില്ലെങ്കിലും അവൾക്ക് ഭയമോ ആശങ്കയോ ഉള്ളിൽ തോന്നിയില്ല. അർജുനെ അവൾ അത്രയേറെ വിശ്വസിച്ചിരിക്കുന്നു.

ഇപ്പോൾ വാഹനം ഒരു കയറ്റം കയറുകയാണ്. കാറിന്റെ ഹെഡ് ലൈറ്റിന്റെ വെട്ടത്തിൽ മുന്നിലെ റോഡിനു ഇരുവശവും വളർന്നു നിൽക്കുന്ന വന്മരങ്ങൾ കാണാം.അവ ഇരുട്ടിലേക്ക് തലപൂഴ്ത്തി നിൽക്കുകയാണെന്ന് അനിത ടീച്ചർക്ക് തോന്നി.

വീതി കുറഞ്ഞ റോഡിലൂടെ കുറച്ച് ദൂരം പോയതിന് ശേഷം, ചിരൽ പാകിയ ഒരു ഇടവഴിയിലേക്ക് വണ്ടി കയറി. ആ വഴി മരങ്ങളും ചെടികളും മൂടി ഇരുട്ട് വിഴുങ്ങി കിടക്കുന്ന ഒരു ഗുഹയാണെന്ന് അവൾക്ക് തോന്നി. ഹെഡ് ലൈറ്റ് വെട്ടം മാത്രമായിരുന്നു അവളുടെ കണ്ണുകൾക്ക് നൽകിയ കാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *