മരുമകാനായ അളിയൻകാടെ വാക്കിന് ഒരു വിലയും കല്പിക്കാത്ത ഉമ്മ ഞങ്ങൾ രണ്ടു പെൺകുട്ടികളെയും കൊണ്ട് തെരുവിൽ ഇറങ്ങാൻ അർഹ ആയിരുന്നു…
സ്വന്തം മകളെ ജീവൻ എടുത്ത അവനെ മനസ്സ് കൊണ്ട് സ്നേഹിക്കുന്ന ഉമ്മയ്‌ക്കൊപ്പം താമസിക്കുവാൻ എനിക്ക് ഇപ്പൊ അറപ്പാണ് …,,
ജോലി എന്നും പറഞ്ഞിട്ട് കുറെ ആയി ഇപ്പൊ രാവിലെ എണീറ്റ് പർദയും ഇട്ട് പോവുന്നു .
ഉമ്മാക്ക് മക്കളോട് ഉള്ള സ്നേഹം താൽകാലികമാണ് . പുറമെ വാത്സല്യം അഭിനയിക്കുകയാണ് . കുഞ്ഞോളെ കാര്യം ഓർത്തിട്ടാണ് ഇപ്പൊ എന്റെ ഭയം പത്താം ക്ലാസിൽ ആണ് അവളിപ്പോ പെണ്ണിന് സ്കൂളിൽ പോവുമ്പോ ഒരുക്കം കൂടുതൽ ആണ് ,,
ദീദിയെ കാത്തു നിന്ന പോലെ മറ്റൊരു അൻവർ കുഞ്ഞോളെയും കാത്തിരിപ്പ് ഉണ്ടോന്ന് ,
ഇത്താ… എനിക്ക് ചായ .
കുഞ്ഞോളെ വിളി കേട്ട് കുഞ്ഞാറ്റ വേഗം എഴുതി കൊണ്ടിരുന്ന ബുക്ക് അടച്ചു വെച്ചു ,,,
വലിയ പെണ്ണല്ലെ നീ കുഞ്ഞോളെ എന്നിട്ട് നിനക്ക് ഒരു ചായ ഉണ്ടാക്കാൻ പറ്റില്ലെ ,, കുഞ്ഞാറ്റ ദേഷ്യത്തോടെ ചോദിച്ചു ,,
കുഞ്ഞോൾ മുഖം വീർപ്പിച്ചു കൊണ്ട് അകത്തേക്ക് പോയി.
കുഞ്ഞാറ്റ കിച്ചനിൽ എത്തുമ്പോൾ കുഞ്ഞോൾ ഉപ്പ്മാവ് തിന്നുകയായിരുന്നു. ഒരു ക്ലാസ് വെള്ളവും അടുത്ത് വെച്ചിരുന്നകുഞ്ഞാറ്റ തണുത്തു പോയ ചായ ചൂടാക്കി അനുജത്തിക്ക് മുന്നിൽ വെച്ചു ,,
എനിക്ക് വേണ്ട ഞാൻ വെള്ളം കുടിച്ചോളാം ,
ദെ.. കുഞ്ഞോളെ എന്റെ ക്ഷമയെ പരീക്ഷിക്കണ്ട
എനിക്ക് വേണ്ടാഞ്ഞിട്ടല്ലേ ഇത്താക്ക് വേണേങ്കിൽ ഇത്ത കുടിച്ചോ ,,
നീ എന്റെ കാര്യം ഓർത്തു വിഷമിക്കണ്ട വേണ്ടങ്കിൽ കുടിക്കണ്ട നീ അതും പറഞ്ഞു കൊണ്ട് കുഞ്ഞാറ്റ ചായ എടുത്ത് വാഷ് ബേസിൽ ഒഴിച്ചു ..
കുഞ്ഞാറ്റ വീണ്ടും കൊലായിലേക്ക് നടന്നു ,
കുഞ്ഞോൾ നിറകണ്ണുകളോടെ അത് നോക്കിയിരുന്നു ..
ഇത്താക്ക് ഇങ്ങനെ എന്നോടും ഉമ്മാനെയും ദേഷ്യം ഉണ്ടാവാനുള്ള കാരണം അറിയില്ല …,,