പിന്നെയും രണ്ട് തവണ കൂടി അവൾ മോഹന് വിളിച്ചു.. അവൻ ഫോണെടുത്തില്ല..അങ്ങേര് ചത്തോന്ന് ചിന്തിച്ച് കൊണ്ട് ദേഷ്യം പിടിച്ച് അവൾ തലങ്ങും വിലങ്ങും നടന്നു.. പിന്നെയും ശിവാനി പലതവണ വിളിച്ചെങ്കിലും മോഹൻ ഫോണെടുത്തില്ല..
ദിലീപിന് ഒരു ഹാർഡ് വെയർ കടയാണ്.. അവനിടക്ക് കോയമ്പത്തൂര് പോകും.. സാധങ്ങൾ പർച്ചേസ് ചെയ്യാൻ.. പോയാൽ പിറ്റേന്നാണവൻ തിരിച്ച് വരിക.. ശിവാനിയെ അവളുടെ വീട്ടിൽ കൊണ്ട് വിട്ടിട്ടാണ് ദിലീപ് കോയമ്പത്തൂർക്ക് പോവുക..തിരിച്ച് വരുമ്പോ ശിവാനിയെ കൊണ്ട് വരികയും ചെയ്യും.. അന്ന് രാത്രി വന്നപ്പോഴാണ് ദിലീപ് പറയുന്നത് അവന് നാളെ രാവിലെ കോയമ്പത്തൂർക്ക് പോവണമെന്ന്.. രാവിലെ അവളുടെ വീട്ടിലേക്ക് പോവാൻ ഒരുങ്ങാനും ശിവാനിയോട് പറഞ്ഞു..
“ഏട്ടാ… ഏട്ടന് ഏതായാലും ഇടക്ക് കോയമ്പത്തൂർക്ക് പോവേണ്ടി വരും… അപ്പഴൊക്കെ ഞാനെന്റെ വീട്ടിൽ പോയി നിൽക്കണോ… ?.
ഞാനിവിടെ നിന്നോളാം… നാളെ വൈകുന്നേരം ഏട്ടനിങ്ങെത്തില്ലേ… ?”..
അത് പറയുമ്പോ മറ്റൊരു ചിന്തയും ശിവാനിയുടെ മനസിലില്ലായിരുന്നു..
“നീ ഒറ്റക്കിവിടെ നിൽക്കാനോ… ?.
അതേതായാലും വേണ്ട… “..
ദിലീപിന് അത് സ്വീകാര്യമായില്ല..
“ അതിനെന്താ ഏട്ടാ… ഇത് നമ്മുടെ വീടല്ലേ… ?.. ഞാനിവിടെ ഒറ്റക്ക് നിന്നാ എന്താ പ്രശ്നം… ?.
എനിക്ക് പേടിയൊന്നുമില്ല… പിന്നെ ഇതൊക്കെ ശീലമാകണ്ടേ ഏട്ടാ… ?..എന്നും എന്റെ വീട്ടിലേക്ക് ഓടിപ്പോകാൻ പറ്റോ… ?”..