ഉമ്മർ തുടക്കമിട്ടു..
രാമേട്ടൻ ഇന്നലെരാത്രി നടന്നതെല്ലാം വിശദമായി പറഞ്ഞു..
താൻ കരുതിയതിലും എത്രയോ ഭീകരമാണ് ഇയാളുടെ അവസ്ഥയെന്ന് ഉമ്മറിന് മനസിലായി..
“ന്റെ രാമേട്ടാ… വീടും സ്ഥലവും അവളുടെ മാത്രം പേരിലാക്കിയത് വലിയ മണ്ടത്തരമായിപ്പോയി…
നിങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയതല്ലേ അത്..?.
അതിലിപ്പോ നിങ്ങൾക്ക് യാതൊരു അവകാശവുമില്ലെന്ന് പറഞ്ഞാ…”
കാലിയായ രണ്ട് ഗ്ലാസിലേക്കും ഒരോ പെഗ് കൂടി വീഴ്ത്തി ഉമ്മർ പറഞ്ഞു..
“അന്നതൊന്നും ചിന്തിച്ചില്ലെടാ…
ഇപ്പോഴാണ് അതിലുള്ള അപകടം മനസിലാക്കിയത്…
എന്ത് വന്നാലും വേണ്ടില്ല, അതെല്ലാം എന്റെ പേരിൽ തന്നെ തിരിച്ചെഴുതണം…”
രാമേട്ടൻ ഇനി മുന്നോട്ട് തന്നെ എന്നുറപ്പിച്ചിരുന്നു.
“പിന്നെ, അവള് നിന്നെയൊന്ന് കാണണമെന്ന് പറഞ്ഞിട്ടുണ്ട്..
നീ പറഞ്ഞതൊക്കെ അവൾക്ക് ശരിക്ക് കൊണ്ടിട്ടുണ്ട്… അതിലുള്ള കലിപ്പും കൂടിയാ അവളെന്നോട് തീർത്തത്…”
“പിന്നേ… കാണണം… എനിക്കും അവളെയൊന്ന് കാണണം…
അവിടെ തൊട്ടടുത്ത് വീടുകളുണ്ടോ രാമേട്ടാ…?”
“ വീടുകളുള്ളത് കുറച്ചപ്പുറത്താ… തൊട്ടടുത്തൊന്നും ഇല്ല… എന്താടാ…?”
“ അല്ല… വല്ലതട്ടീം മുട്ടും കേട്ടാ ആരേലും വരുവോന്നറിയാനാ…”
ചില പദ്ധതികൾ മനസിലാലോചിച്ച് കൊണ്ട് ഉമ്മർ പറഞ്ഞു..
“ ആരും വരില്ല…
എന്റെ വീട് നിന്ന് കത്തിയാലും ഒരാളും അടുക്കില്ല…
അയലോക്കക്കാരെയെല്ലാം അത്രക്ക് വെറുപ്പിച്ച് വെച്ചിട്ടുണ്ടവൾ…
അല്ല… എന്താ നിന്റെ പദ്ധതി… ?”
“നിങ്ങൾക്ക് സമാധാനത്തോടെ ജീവിച്ചാ പോരെ…?.
പക്ഷേ, ചിലതൊക്കെ നിങ്ങൾ കണ്ടില്ലാന്ന് നടിക്കേണ്ടിവരും…”