“നിനക്കെന്ത് വേണേലും ചെയ്യാം…
ഒന്നിനും ഞാനെതിര് പറയില്ല…”
രണ്ടാളും കുറേ നേരം കൂടി സംസാരിച്ച് ബാറിലിരുന്നു… വ്യക്തമായ ചില പദ്ധതികളും തയ്യാറാക്കി അവിടെ നിന്നിറങ്ങി നേരെ പോയത് ആധാരം എഴുത്ത് ഓഫീസിലേക്കാണ്…
അവിടുത്തെ പ്യൂണ് ഉമ്മറിന്റെ ഒരു സുഹൃത്താണ്.. അവനെക്കണ്ട് ചില നിയമവശങ്ങളൊക്കെ ചോദിച്ചറിഞ്ഞ് ഒരു മുദ്രപ്പത്രവും വാങ്ങി അവിടുന്നിറങ്ങി..
ചില സ്ഥലങ്ങളിൽ കൂടി ചുറ്റിക്കറങ്ങി അവർ രാമേട്ടന്റെ വീട്ടിലെത്തുമ്പോ ഇരുട്ടിയിരുന്നു..
കാര്യങ്ങളൊക്കെ ഒന്നൂടി ഉറപ്പിച്ച് രാമേട്ടൻ വീട്ടിലേക്ക് കയറി പോയി..
ഉമ്മർ ബൈക്കുമായി നേരെ മുമ്പോട്ടും പോയി..
വാതിലിൽ മുട്ടിയ രാമേട്ടൻ ആട്ടമൊന്നുമില്ലെങ്കിലും വെറുതെ ഒന്നാടി നോക്കി..
ഇന്നയാൾ രണ്ടിലൊന്ന് തീരുമാനിച്ചിട്ടുണ്ട്..
തന്റെ കൂടെ ഉമ്മറുണ്ടല്ലോ.. പിന്നെന്തിന് പേടി…?.
വാതിൽ തുറന്ന് ജയ പുറത്തേക്ക് നോക്കി.. ഇന്ന് കൃത്യ സമയമണല്ലോ എന്നോർത്ത് അവൾ രാമേട്ടന്റെ മുഖത്തേക്ക് നോക്കി..
ഇന്നും കുടിച്ചിട്ടാണ് വന്നതെന്ന് തോന്നിയതും അവളുടെ മുഖം ദേഷ്യം കൊണ്ട് കത്തിയാളി..
കോളറിൽ പിടിച്ച് ഒറ്റവലിക്കവൾ അയളെ അകത്തേക്കിട്ടു..
വാതിലടച്ച് കുറ്റിയിട്ട് തീ പാറുന്ന കണ്ണുകളോടെ അയാളെ നോക്കി…
“പൈസയെവിടെ…?”..
കോപം കൊണ്ട് വിറച്ച് ജയ ചോദിച്ചു..
“ചെലവായിപ്പോയി…”
കൂസലില്ലാത്ത രാമേട്ടന്റെ മറുപടിയിൽ അവൾ ഞെട്ടിയിരുന്നു..
“ എങ്ങിനെ… ?
എങ്ങിനെ ചെലവായി… ?”..
അവൾ അലറുകയായിരുന്നു..
“ ഞാനും ഉമ്മറും കൂടി ബാറിൽ കയറി….. പൈസ മുഴുവൻ തീർന്നു…”