അവളെ കണ്ടു എന്‍റെ കണ്ണുകള്‍ വിടര്‍ന്നടഞ്ഞു.
“എന്താ?”
എന്‍റെ ഭാവമാറ്റം കണ്ടിട്ട് ദിലാര ചോദിച്ചു.
പിന്നെ ഞാന്‍ നോക്കുന്നിടത്തേക്ക് അവളും നോക്കി.
“അതാണോ അവള്‍?”
ദിലാര ചോദിച്ചു.
“യെസ്…”
സ്വരത്തില്‍ ഘനം വരുത്തി ഞാന്‍ പറഞ്ഞു.
ചെറുപ്പക്കാരുടെ കൈകള്‍ അവളുടെ ദേഹത്ത് പലയിടത്തുല്‍ അമരുന്നുണ്ട്, തടവുന്നുണ്ട്. ദിലാര അതുകണ്ട് വെറുപ്പോടെ മുഖം മാറ്റി.
“വാ, നമുക്ക് പോകാം…”
ദിലാര പറഞ്ഞു.
“എന്തിന്?”
ഞാന്‍ വെറുപ്പോടെ ചോദിച്ചു.
“ഈ ബീച്ച് അവളുടെ അച്ഛന്‍ വിനയന്‍ നായരുടെ അല്ല….ടര്‍ക്കി സര്‍ക്കാരിന്‍റെയാണ്….മാത്രമല്ല, അവള്‍ നമ്മളെ കാണണം…”
രേഖയും കൂട്ടുകാരും അടുത്തെത്തി.
അവള്‍ ഞങ്ങളെ കണ്ടു.
തൊട്ടുമുമ്പില്‍ പ്രേതത്തെ കണ്ടത് പോലെ അവളുടെ ഭാവം മാറി.
“ശരത്ത്….”
അവള്‍ ഭയം നിറഞ്ഞ ശബ്ദത്തില്‍ മന്ത്രിച്ചു.
ഞാന്‍ പ്രത്യേകിച്ച് ഒരു ഭാവവും മുഖത്ത് വരുത്താതെ അവളെ നോക്കി.
പിന്നെ അവളുടെ കണ്ണുകള്‍ ദിലാരയില്‍ പതിഞ്ഞു.
“ഇത്…?”
അവള്‍ ചോദിച്ചു.
“ദിലാരാ….”
പെട്ടെന്ന് ഞങ്ങള്‍ക്ക് പിമ്പില്‍ ഞാന്‍ അമ്മയുടെ സ്വരം കേട്ടു.
“ദിലാരാ ഹക്കാന്‍…പ്രശാന്ത് നായരുടെയും ലളിതയുടെയും മകന്‍ ശരത്ത് ബാലഗോപാലിന്‍റെ ഭാര്യ ദിലാരാ ഹക്കാന്‍…!”
അവളുടെ മുഖം വിളറി വെളുത്തു.
“നമുക്ക് എന്നാ പോയാലോ അച്ഛാ, അമ്മേ?”
ദിലാര ചോദിച്ചു.
“പോകാം…”
ദിലാരയുടെ കരം പിടിച്ച് അമ്മ പറഞ്ഞു.
“അസ്തമിക്കാറായി…”
ഞങ്ങള്‍ നാലുപേരും പിന്നെ അവിടെനിന്നും പോയി.
[അവസാനിച്ചു]