ഇത് കേട്ട് കൊണ്ടിരുന്ന ഡ്രൈവർ അച്യുതൻ (ഇന്ദ്രൻസ് ) ഞെട്ടി. 120 – 140 കിലോമീറ്റർ എങ്ങാനും വണ്ടി അധികം ഓടിക്കണം. ഈ സാറിനു വട്ടായോ.
അച്യുതന്റെ മുഖം കണ്ട ജയകൃഷ്ണൻ കണ്ണുരുട്ടി പേടിപ്പിച്ചു, മിണ്ടിയാൽ ആഹ് എന്ന ആക്ഷനും, ഫുഡ് വാങ്ങിത്തരാം എന്നും കാണിച്ചത് കണ്ടതോടെ അച്യുതൻ അടങ്ങി.
ഹുസൈൻ ” ശരി, സാറിനു ബുദ്ധിമുട്ടില്ലെങ്കിൽ അങ്ങനെ ആയിക്കോട്ടെ”
ഹുസൈനും ഉമ്മച്ചനും പജേറോയിൽ കയറി പുറത്തേക്കു ഡ്രൈവ് ചെയ്തു. തൊട്ടു പിറകെ സിറ്റിയിൽ ജയകൃഷ്ണനും ഗൗരീപാർവതിയും.
10 മിനുട്ട് യാത്ര ചെയ്തപ്പോൾ തന്നെ ഗൗരിക്ഷീണം കൊണ്ട് ഉറക്കത്തിലേക്കു വഴുതി വീണു,. താഴ്ത്തി വെച്ച സൈഡ് ഗ്ലാസ്സിലൂടെ അടിച്ചു വരുന്ന കാറ്റിൽ അവളുടെ സാരി വയറിനു മുകളിൽ ഉയർന്നും താഴ്ന്നും കളിച്ചു. കൊതിയോടെ ജയകൃഷ്ണൻ ആലില വയറിന്റെ നടുവിലെ വട്ടത്തിൽ നോക്കി നിന്നു. കുറച്ചു നേരം മുന്നോട്ടു പോയി, ട്രാഫിക് കുറഞ്ഞു വന്നു. വിശാലമായി നീണ്ടു കിടക്കുന്ന ഹൈവെ രണ്ടു ഭാഗത്തും വയലുകളും തുറസ്സായ സ്ഥലങ്ങളും മാത്രം.
പെട്ടെന്ന് ഞെട്ടി എഴുന്നേറ്റ ഗൗരി കാർ നിർത്താൻ ഉച്ചത്തിൽ പറഞ്ഞു. അച്യുതൻ കാർ പൂർണമായി നിർത്തുന്നതിനു മുന്നേ അവൾ തല പുറത്തേക്കിട്ടു ഛർദിച്ചു. അച്യുതൻ കാർ ഹൈവെയിൽ നിന്ന് സൈഡിലേക്ക് ഇറക്കി. പുറത്തിറങ്ങിയ ഗൗരി പിന്നേം ഛർദിച്ചു.
“സാറേ പുറത്തു തടവി കൊടുക്ക്”
അച്യുതൻ പറഞ്ഞത് കേട്ട് തടവാൻ കൈ പുറകിലേക്ക് നീട്ടിയ ജയകൃഷണന്റെ ശരീരത്തിലേക്ക് ഗൗരി തളർന്നു വീണു. തട്ടി വിളിച്ചിട്ടു ഒന്നും അവൾക്കു ബോധം വന്നില്ല. ഗൗരിയുടെ സാരിത്തുമ്പ് കൊണ്ട് തന്നെ ജയകൃഷ്ണൻ മുഖം തുടച്ചു, ചുറ്റും നോക്കി.
“എടാ കുറച്ചു വെള്ളം എടുത്തേ”
“വണ്ടിയിൽ വെള്ളം ഒന്നുമില്ല സാറേ, ആകെ ഉണ്ടായിരുന്നത് ഞാൻ എടുത്തു കുടിച്ചു”
“ശവം” ജയകൃഷ്ണൻ പിറുപിറുത്തു, ശേഷം ചുറ്റും നോക്കി
ഇടവിട്ട് വണ്ടികൾ കുതിച്ചു പായുന്ന ഹൈവെ, സമീപത്തു ഒരു വീടോ കടയോ ഇല്ല.
“ഇനി എന്ത് ചെയ്യും” ജയകൃഷ്ണൻ സ്വയം പറഞ്ഞു.
“എന്ത് ചെയ്യാനാ, വേഗം ഒരു ഗൈനക്കോളജിസ്റ്റിനെ കാണിക്കണം “