“അപ്പൻ എന്നതാ പറഞ്ഞു വരുന്നേ “. ശ്രീകുമാർ അങ്കിളോ മാത്യു അങ്കിളോ അല്ലെങ്കിൽ രണ്ടുപേരും വിളിച്ചു കാണണം.
“പോലീസ് ഡിപ്പാർട്മെന്റ്ൽ എന്നേക്കാൾ ബന്ധം നിനക്കുണ്ട്,അതേപോലെ നിന്റെ പേരിൽ ഡിപ്പാർട്ട്മെന്റിൽ കേസുകളും”.
“അപ്പൻ അറിയാല്ലോ”.എബി സ്വയം ന്യായീകരിച്ചുകൊണ്ട്.
“എന്തോന്ന്,ആ കിളവന്റെ കഴപ്പിന് കൂട്ടുനിന്നതോ “.എബിയെ പറയാൻ അനുവദിക്കാതെ ഹാരിസ് ചൂടായി.
“എന്റെ വലിയപ്പനല്ലേ “.ഈ എബി പ്രശ്നം ഉണ്ടാക്കിയപോളെല്ലാം അതിന്റെ മുന്നിൽ വലിയവീട്ടിൽ കുരുവിളയും ഉണ്ടായിരുന്നു.
“എന്റെ അപ്പന്യിട്ടാണ് നിന്റെ വലിയപ്പനായതു,ഈഗോ കണ്ടുപിടിച്ചതെ വലിയവീട്ടിൽ കുരുവിളയാണ് “.
“ഇടക്ക് പറയണ്ട എന്നിക് അറിയാം “.
ഹാരിസ് എബിയെ നോക്കിയൊന്നു ചിരിച്ചു.
“മമ്മിയുടെ മുന്നിൽ നമ്മൾ തമ്മിൽ വഴക്കാണ് അത് മുതലാക്കരുത് “.എബിയു ചിരിച്ചു കൊണ്ടു പറഞ്ഞു.
“അതല്ലടാ നിനക്കൊരു പ്രെപ്പോസൽ വന്നിട്ടുണ്ട് “.
അതാരാ..
“കല്യാണം പ്രായമായോ”.
എബി വിരൽ കടിച്ചു നാണം വരുത്താൻ ശ്രെമിച്ചു.
“കഴുവേറി”.വലുത് കൈ പൊക്കി പിടിച്ചു തലൻ എന്നപോലെ ഹാരിസ് നിന്നും.
“ഡിൽ പറ “.എബി സീരിസായിട്ട് ചോദിച്ചു.ചുമ്മാതല്ല അപ്പൻ തോക്ക് എടുത്തു തന്നത്.
“5കിലോ “.
“വെറും 5കിലോ”.ചിള് കേസിനു ഞാൻ വേണോ എന്നപോലെ എബി ഹാരിസിനെ നോക്കി പിരികം ഉയർത്തി.
“പാലക്കട്ടെ ശേഖരനെ അറിയില്ലേ “.
“സേതു”.എല്ലാം അറിവായുന്ന ഒരുത്തൻ ഉള്ളപ്പോൾ ഞാൻ എന്തിനാണ് തനിക്ക് മുകളിൽ ഈ പണിയിൽ കഴിവ് അവനുണ്ട്.
“ഇത് ശേഖരന്റെ പേർസണൽ കാര്യം “.സേതുവിന്റെ പേര് എബി ചോദിച്ചത് കൊണ്ടാണോ ഹാരിസ് തിരിച്ചു കസേരയിൽ ഇരുന്നു.