ഉണ്ണി ഓരോ ചുവടും പതുക്കെ വെച്ചുകൊണ്ട് ബെഡിലേക്ക് പോയിരുന്നു അവന്റെ ഹൃദയം വലത്തേ ഇടിച്ചു.
“എബി ചേട്ടൻ ഒക്കെയല്ലേ”.ചോദിക്കാൻ കരുതിയെങ്കിലും എങ്ങനെയ്യോ ഉണ്ണിയുടെ വായിൽ നിന്നും പുറത്തേക്ക് വന്നുപോയതാ.
ഇപ്പോളും മനസ്സിൽ കുറച്ചു നിമിഷങ്ങൾക്ക് മുന്നേ കണ്ടാ കാര്യങ്ങളാണ്.രോഷത്തോടെ ഗുണ്ടകളെ പെരുമാറുന്ന എബി.
എബിയുടെ ഭാഗത്തു നിന്നും മറുപടി വന്നില്ല.
ഉണ്ണി പ്രതീക്ഷിച്ചതുമില്ല പതുകെ ബെഡിലേക്ക് കിടന്നു.കണ്ണാടിച്ചിട്ടും ഉറക്കം വരുന്നില്ല.അങ്ങേര് ഇരിക്കുന്ന കൊണ്ടു ലൈറ്റ് ഓഫാക്കാനും പറയാൻ ഉണ്ണിക്ക് പേടിയായിരുന്നു.
പിറ്റേന്ന് ഉണ്ണി എഴുന്നേക്കുബോൾ എബിയെ റൂമിൽ കണ്ടില്ല.
മോർണിംഗ് വോക്കിന് പുറത്തേക്ക് വന്ന മാത്യു വക്കീൽ കണികാണുന്നത് എബിയെയാണ്.
“ഗുഡ് മോർണിംഗ് അങ്കിളെ”.ജോഗിംഗ് പോകുന്ന വേഷംയിട്ടാണ് എബിയുടെ നിൽപ്പ്.
മാത്യുവിന്റെ മനസിൽ സംശയവും ഒരു പേടിയും ഒരുപോലെ തോന്നി.
എബിയുടെ മുഖത്തു ഇപ്പോളും ശാന്തമാണ്.
“മോർണിംഗ് എബി “.മാത്യുവും അവനെ തിരിച്ചു വിഷ് ചെയ്തു.
ആദ്യത്തെ മര്യദ കഴിഞ്ഞു സ്ഥിതിക്ക് എബി വന്ന കാര്യം വ്യക്തമാക്കി.
” റിട്ടയർ സബ് രജിസ്റ്റർ രാധകൃഷണൻ,റിട്ടയർ ഫോറൻസിക് ഡോക്ടർ സോമൻപിള്ള,പാർട്ടി സെക്രട്ടറി രാജ്‌മോഹൻ “.
എബി പറഞ്ഞ മൂന്നുപേരുകളും കേട്ട് മാത്യു ശെരിക്കും ഞെട്ടി.പക്ഷേ ചിരിക്കാൻ ശ്രെമിച്ചു മാത്യുവിന് എബിയുടെ മുന്നിൽ പിടികൊടുക്കാൻ കഴിയില്ല.
“ഇവരെ അറിയില്ലെന്ന് മാത്രം അങ്കിൾ പറയല്ലേ, മൂന്നുപേരുടെയും ലീഗൽ അഡ്വൈസർ അങ്കിളാണ്”.