“എനിക്ക് തന്നോട് കഴപ്പ് വല്ലതും ഉണ്ടെന്ന് കരുതിയിട്ടാണ് ഈ മുടിഞ്ഞ ബോഡി പ്രദർശനമെങ്കിൽ അതങ്ങു മനസ്സിൽ വച്ചാൽ മതി. പോയി ഷർട്ട് ഇട്ടിട്ട് വരണം മിസ്റ്റർ ഡീറ്റെക്റ്റീവ്.” അവൾ അൽപ്പം പരുഷമായ സ്വരത്തിൽ തട്ടിക്കേറി. അപ്പോഴാണ് താൻ മുണ്ട് മാത്രമേ ഉടുത്തിട്ടുള്ളൂ എന്ന് വാഹിദ് ബോധവാൻ ആകുന്നത്.
അവൻ വേഗം അകത്തേക്ക് കടന്നു. അവന്റെ പിന്നാലേ ആതിരയും എഴുന്നേറ്റ് അകത്തേക്ക് കടന്നു. അവൻ ഷർട്ട് അണിഞ്ഞു കഴിയുന്നത് വരെ ഒന്നും മിണ്ടാതെ നോക്കി നിന്നതിനു ശേഷം, അവൾ അവനോട് സൗഹാർദ്ധ സ്വരത്തിൽ ചോദിച്ചു.
“അല്ലാ, ഭക്ഷണം കഴിച്ചില്ലെന്നു പറഞ്ഞത് ഉള്ളതാണോ. ഞാൻ കരുതി അവിടെനിന്നു കഴിച്ചു കാണും, വരുമ്പോ എനിക്ക് വാങ്ങിച്ചതാവും ന്ന്.” അവൾ അവന്റെ മറുപടിക്ക് കാത്തു നിന്നു.
“സാരമില്ല, മാഡം കഴിച്ചോളൂ. എന്നോട് കാരണം പോലും അറിയാതെ തട്ടിക്കേറുകയും എന്നിട്ട് ഞാൻ കൊണ്ടുവന്ന ഭക്ഷണം എന്നോട് ചോദിക്കുക പോലും ചെയ്യാതെ സ്വയം ഇഷ്ടപ്രകാരം കഴിക്കുകയും ചെയ്യുന്നത് കണ്ടപ്പോ അല്പം മുഷിച്ചൽ തോന്നി എന്നേയുള്ളൂ. വെറുമൊരു പട്ടിക്കുള്ള വിലപോലും നിങ്ങൾ എനിക്ക് നൽകുന്നില്ലന്ന് തോന്നി. നിങ്ങൾ കഴിച്ചോ, നോ ഇഷ്യൂ.” അവൻ പ്രത്യേകിച്ച് അസ്വസ്ഥതകൾ ഒന്നും ഇല്ലാതെ പറഞ്ഞു.
“നല്ല ബിരിയാണിയാ. ഗംഭീര ടേസ്റ്റ്. ഇത് ഒരു ഭീകര തടിമാടൻ ഗുസ്തിക്കാരന് വയറു നിറയെ തിന്നാൻ മാത്രം ഉണ്ട്, എനിക്ക് ഇതിന്റെ പാതിപോലും തിന്നാൻ പറ്റില്ല. ഇതിൽ നിന്ന് നിങ്ങൾക്ക് കഴിക്കാൻ പറ്റില്ലേ.?” അല്പം കുറ്റബോധം കലർന്ന സ്വരത്തിൽ ആതിര ചോദിച്ചു.