ബസ്തറിൽ സായുധപരിശീലനത്തിൽ മുഴുകുന്ന ദിവസങ്ങളിൽ അവൾ ഒരു തിരക്കഥ എഴുതി പൂർത്തിയാക്കിയിരുന്നു. അത് കാണാനിടയായ ജോയൽ കോഴിക്കോട്ടുകാരൻ, കച്ചവട ചേരുവകകളോടൊപ്പം കലാമൂല്യമുള്ള സിനിമകൾ സംവിധാനം ചെയ്യുന്ന പ്രശസ്ത സംവിധായകൻ രെഞ്ചുവിന് അയച്ചുകൊടുത്തു. അടുപ്പവും പരിചയവുമുള്ള രെഞ്ചു ആ തിരക്കഥ പെട്ടെന്ന് സിനിമയാക്കാനുള്ള ചർച്ചകൾക്ക് ഒരുങ്ങാൻ ജോയലിനെ അറിയിച്ചു.
പക്ഷെ തിരക്കഥ രെഞ്ചുവിന്റെ സ്വന്തം പേരിൽ മതിയെന്നുംഅതിന്റെ പ്രതിഫലം മാത്രമേ തങ്ങൾക്കാവശ്യമുള്ളൂ എന്നും ജോയൽ റിയയ്ക്ക് വേണ്ടി അയാളെ അറിയിച്ചു. മാത്രമല്ല ഭാവിയിൽ റിയ എഴുതുന്ന എല്ലാ തിരക്കഥകളും രെഞ്ചുവിന്റെ പേരിൽ മാത്രമേ വരാവൂ എന്നും അവൻ അയാളോട് നിഷ്‌ക്കർഷിച്ചു. അങ്ങനെ മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “കീലേരിയിലെ പവിഴം അഥവാ ഒരു മധ്യാഹ്ന കൊലപാതകം” എന്ന സിനിമ രെഞ്ചുവിന്റെ പേരിലുള്ള തിരക്കഥയിൽ ഒരുങ്ങി. അതിന് ശേഷം “ഉസ്താദ് ലോഡ്ജ്” “മംഗലാപുരം ഡേയ്‌സ്” തുടങ്ങിയ തിരക്കഥകൾ മറ്റുള്ളവരുടെ പേരിൽ വൻ സാമ്പത്തിക നേട്ടങ്ങളുണ്ടാക്കിയ സിനിമകളായി….