ടയറുകൾ നിലവിളിച്ചുകൊണ്ട് കരിമ്പുക ഉയർത്തി മാത്യുവിന്റെ കാർ ആ ബൈക്കിനെ പിന്തുടർന്ന് നഗരത്തിന്റെ ഇരുട്ടിലേക്ക് കുതിച്ചുപാഞ്ഞു.
രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് സാമിന്റെ ഹിമാലയൻ ബൈക്ക് നഗരത്തിലൂടെ പാഞ്ഞു.
മറ്റു വണ്ടികൾക്കിടയിലൂടെ സാം ആ ബൈക്കിനെ വളഞ്ഞുപുളഞ്ഞ് വെട്ടിക്കുമ്പോൾ ആ സ്പീഡിൽ നതാഷയുടെ ആ ചെറിയ വസ്ത്രം പാറിപ്പറക്കുന്നുണ്ടായിരുന്നു.
അവളുടെ വെളുത്ത തുടകൾ കാറ്റേറ്റ് തണുക്കുമ്പോഴും അവൾ ഭയത്തോടെ സാമിനെ മുറുക്കിപ്പിടിച്ചു.
നതാഷ: “സാം… സാം പതുക്കെ പോ… എനിക്ക് പേടിയാകുന്നു!”
സാം: (ആവേശത്തോടെ അലറിക്കൊണ്ട്) “സമയമില്ല നതാഷാ… നിന്നെ ഈ വേഷത്തിൽ ഇങ്ങനെ എന്റെ പിന്നിൽ ഇരുത്തിയിട്ട് എന്റെ ശരീരം മുഴുവൻ തരിക്കുന്നു. നിന്നെ എത്രയും വേഗം എനിക്ക് എന്റേതാക്കണം. ആഹ്ഹ…”
അതേസമയം മാത്യു തന്റെ കാറിനുള്ളിൽ ഒരു ഭ്രാന്തനെപ്പോലെ വണ്ടി ഓടിക്കുകയായിരുന്നു.
സാമിന്റെ ബൈക്കിന്റെ വേഗതയുമായി മത്സരിക്കാൻ അയാളുടെ കാറിന് കഴിയുന്നില്ല.
തന്റെ മുന്നിൽ തടസ്സമായി നിൽക്കുന്ന വണ്ടികളെ നോക്കി അയാൾ അലറി.
“മാറടാ… വഴി മാറടാ മൈരുകളേ!”
മാത്യു സർവ്വ ശക്തിയുമെടുത്ത് കാർ കുതിപ്പിച്ചു.
ആ ബൈക്കിന്റെ പിൻവിളക്കുകൾ തന്റെ കണ്മുന്നിൽ തന്നെയുണ്ട്.
എന്നാൽ വിധി അയാളെ വീണ്ടും ചതിച്ചു.
ജംഗ്ഷനിലെ ട്രാഫിക് ലൈറ്റ് ചുവപ്പായി മാറി.
വണ്ടികൾ നിരന്നുനിന്നു. പക്ഷേ സാം തന്റെ ബൈക്ക് വണ്ടികൾക്കിടയിലെ ചെറിയ വിടവിലൂടെ വകഞ്ഞുമാറ്റി സിഗ്നൽ തെറ്റിച്ച് പറന്നുപോയി.