ഇവള് വീട്ടിലും ഷാളിടുമോ? അതായിരുന്നു ചിന്ത.
ഫോണെടുത്ത് ഓൺ ആക്കി നോട്സിൽ അവൾ ടൈപ് ചെയ്തത് എടുത്തു നോക്കി.
Bra 34B
പാന്റീസ് L.
കൈലാസിന്റെ നെഞ്ചിനൊരു പിടച്ചിൽ.
ഇനിയും എന്താ വേണ്ടത് എന്ന കണക്കെ നോക്കി നിൽക്കുന്ന സെയിൽസ് ഗേളിനോട് നാലെണ്ണം വീതം എടുക്കാൻ പറഞ്ഞു.
പർച്ചെയ്‌സ് കഴിഞ്ഞ് അവൻ നേരെ പോയത് സുനിലിന്റെ അടുത്തേക്കാണ്. അയാളാണ് കോൺട്രാക്ടർ. ഇന്നലെ അത്രയും സംഭവങ്ങൾ നടക്കുമ്പോൾ അയാൾ സ്ഥലത്തില്ലായിരുന്നു.
സുനിലിന്റെ വീടിന് മുന്നിൽ വണ്ടിയൊതുക്കി കവറും, പിന്നെ നദീം കൊടുത്ത ചെറിയൊരു ബാഗും കയ്യിൽ പിടിച്ച് ഗേറ്റ് തുറക്കുമ്പോൾ തന്നെ മുറ്റത്ത് ഫോണിൽ സംസാരിച്ചു നിന്ന സുനിൽ അവനെ കണ്ടിരുന്നു.
സംസാരിച്ചു കൊണ്ടിരുന്ന ആളോട് പിന്നീട് വിളിക്കാമെന്ന് പറഞ്ഞയാൾ കാൾ അവസാനിപ്പിച്ചു.
“ആ കൈലാസേ.. ഞാനിപ്പോ എത്തിയതേ ഉള്ളൂടാ.. നിന്നെയൊന്ന് കാണാനിരിക്കയായിരുന്നു ഞാൻ.”
“അണ്ണാ അത്.. ഇന്നലെ.. ആരോ ചതിച്ചതാ അണ്ണാ..” അവന്റെ സ്വരം താഴ്ന്നു. ഇന്നലെ അനുഭവിച്ച നാണക്കേട് ഓർമ വന്നു. അതും ചേട്ടനെ പോലെ കാണുന്ന ആളുടെ മുന്നിൽ.
“നീ അങ്ങനെ ചെയ്‌തെന്ന് എനിക്കും വിശ്വസിക്കാൻ പാടായിരുന്നു. കേട്ടപ്പോൾ ഞാനും ഞെട്ടിപ്പോയി.”
അയാൾ അവന്റെ തോളിൽ കൈയിട്ടു.
“അത് മാത്രമല്ല, എനിക്കാ കൊച്ചിനെ പരിചയമുണ്ട്.. അവള് പഠിപ്പിച്ച കൊച്ചാ.” കൈലാസ് അയാളുടെ മുഖത്ത് നോക്കി. സുനിലണ്ണന്റെ ഭാര്യ ടീച്ചറാണ്.
“അത് ഇതുവരേം ഒരാളുടെ മുഖത്ത് നോക്കി സംസാരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.
അതിനത്രേം ധൈര്യം ഒന്നുമില്ല. ഉണ്ടെങ്കിൽ തന്നെ കല്ല്യാണം ഇങ്ങടുത്തിരിക്കുന്ന സമയത്ത് തീരെ ചെയ്യില്ല.” കൈലാസ് അയാളെ കൂർപ്പിച്ചു നോക്കി.. പിന്നെ താൻ ചെയ്യുമോ എന്നൊരു ധ്വനിയുണ്ടായിരുന്നു ആ നോട്ടത്തിൽ.