വരുന്നത് വരുന്നിടത്തു വെച്ചു കാണാമെന്നു വിചാരിച്ചവൾ കിടന്നു.
ദിവസങ്ങൾ കടന്നു പോയി. മോനാച്ചൻ പനിയെല്ലാം മാറി മിടുക്കനായി. പഴയപോലെ അവൻ രാവിലെ പത്രമെടുക്കാൻ പോയി തുടങ്ങി. പാല് കൊടുക്കാൻ ചെല്ലുമ്പോൾ സൂസമ്മയെ കാണുമ്പോൾ പലപ്പോഴും ആലിസോ മേരിയോ അടുത്തുണ്ടാകും. അവർ പരസ്പരം കണ്ണുകൾ കൊണ്ട് പ്രണയം കൈമാറി. അങ്ങനെ ഒരു ദിവസം പ്രസ്സിൽ പോയി വരുമ്പോൾ ത്രേസ്യമ്മയെ അവൻ വഴിയിൽ വെച്ച് കണ്ട് മുട്ടി.
പനിയൊക്കെ മാറിയോടാ മോനാച്ചാ????
ത്രേസ്യാമ്മ കള്ള ചിരിയോടെ അവനെ നോക്കി ചോദിച്ചു
മോനാച്ചൻ : പനിയൊക്കെ മാറി…ഞാൻ എന്നും നോക്കാമല്ലോ…അമ്മാമ്മയെ കാണാനേ ഇല്ലല്ലോ???
ത്രേസ്യാമ്മ : ഓഹ്…എന്നാ പറയാനാ…ഷാപ്പിലെ പണിക്കാരൻ ഒരുത്തൻ നാട്ടിൽ പോയേക്കുവാ…. ഇപ്പോ മിക്കപ്പോഴും ഷാപ്പിൽ പോകണമെടാ
മോനാച്ചൻ : എന്നാ അതായിരിക്കും കാണാത്തെ. മോളികുട്ടി എന്ത്യേ അമ്മാമ്മേ???
മോനാച്ചൻ അബദ്ധം പറ്റിയപോലെ നക്ക് കടിച്ചു നിന്നു. എന്തേലും കുശലം ചോദിക്കണമല്ലോന്ന് ഓർത്തു പറഞ്ഞു പോയതാ
ത്രേസ്യാമ്മ : ഓഹോ…നിന്റെ മനസിലിപ്പോഴും അവളുണ്ടല്ലേ???
മോനാച്ചൻ : അയ്യോ…ഒന്നും ഓർത്തോണ്ട് പറഞ്ഞെ അല്ലേ…അറിയാതെ ചോദിച്ചതാ
ത്രേസ്യാമ്മ : നിനക്ക് തള്ളമാരെ ഒന്നും പിടിക്കാതില്ലാരിക്കും അല്ലേ???
മോനാച്ചൻ : എന്റെ അമ്മാമ്മേ…സത്യമാ പറഞ്ഞെ.. അന്നങ്ങനെ പറ്റിപോയതല്ലേ.. ഇനി പൊന്ന് കൊണ്ടു പുളിശ്ശേരി ഉണ്ടാക്കി തരാമെന്നു പറഞ്ഞാലും ഞാൻ പോകില്ലേ
ത്രേസ്സ്യാമ്മ : ഞാൻ നിന്നെ കുറ്റപ്പെടുത്തിയതല്ല മോനാച്ചാ…നീ ഒരു ആൺകുട്ടി അല്ലേ. നിനക്ക് ഒന്നും പറ്റാൻ പോകുന്നില്ല അതുപോലെ അല്ല അവൾ.
എനിക്കാകെ ഉള്ളതാ ആ തല തെറിച്ചവൾ.ആരുടേലും കയ്യിൽ പിടിച്ചു ഏൽപ്പിക്കാതെ ഇനി സമാദാനം ഇല്ല…
ആ വിഷയം വിട്
മോനാച്ചൻ : എന്നാ ഞാൻ പോട്ടെ???
ത്രേസ്യാമ്മ : ഞാൻ ചോദിച്ചെന്നു ഉത്തരം പറഞ്ഞിട്ട് നീ പൊക്കോ… നിനക്ക് തള്ളമ്മാരെ പിടിക്കത്തില്ലേ????
മോനാച്ചൻ : അമ്മാമ്മയെ എനിക്ക് ഇഷ്ട്ടമാ.. പക്ഷെ അമ്മാമ്മ അല്ലേ എന്നെ പറഞ്ഞു വിട്ടേ