മോനാച്ചൻ : അയ്യോ…എനിക്കറിയേണ്ടേ
ആലീസ് : അതാ നല്ലത്
അവർ രണ്ടുപേരും കൂടി വീട്ടിലേക്കു നടന്നു പോയി. വഴിയിൽ പോത്തിനെ കെട്ടിയിട്ടിട്ടുണ്ടാരുന്നു. ആലീസ് പോത്തിനെ കണ്ട് അവിടെ തന്നെ നിന്നു.
മോനാച്ചാ നീയാ പോത്തിനെ ഒന്നു ഓടിച്ചു വിടെടാ എനിക്കതിനെ പേടിയാടാ
മോനാച്ചൻ : അതിനെ കെട്ടിയിട്ടേക്കുവാ ഓടിച്ചു വിടാൻ ഒന്നും പറ്റത്തില്ല.ആലിസ് കൊച്ചു പേടിക്കേണ്ട ഈ സൈഡ് പിടിച്ചു നടന്നോ. ആലിസോടി മോനാച്ചന്റെ സൈഡ് ചേർന്നു നടന്നു, പോത്തിന്റെ അടുത്തെത്തിയതും പോത്ത് അവരെ നോക്കി അമറി.
പേടിച്ചുപോയ ആലീസ് മോനാച്ചന്റെ കൈകളിൽ ചേർത്തുപിടിച്ചു അവനോടു ചേർന്നു നടന്നു. അലിസിന്റെ നെഞ്ച് മോനാച്ചന്റെ കയ്യിൽ അമർന്നു നിന്നു. മോനാച്ചൻ ഷോക്കടിച്ചപോലെ നിന്നുപോയി.
എന്റെ മോനാച്ചാ നിൽക്കാതെ നടക്കാൻ നോക്ക് പോത്തെങ്ങാനും കയറും പൊട്ടിച്ചു വരും
അവള് മോനാച്ചന്റെ കയ്യിൽ പിടിച്ചു വലിച്ചോണ്ട് പറഞ്ഞു. മോനാച്ചൻ അവളുടെ മാറിടത്തിന്റെ ചൂട് പിടിച്ചു അവളോട് ചേർന്നു മുൻപോട്ടു നടന്നു. കുറച്ചു ദൂരം നടന്നിട്ട് ആലീസ് മോനാച്ചന്റെ കൈവിട്ടു.
അലിസിന്റെ സ്പ്രേയുടെയും വിയർപ്പിന്റേം മണം മോനാച്ചന്റെ മൂക്കിൽ അടിച്ചുകയറി. അവനെന്തോ സ്ത്രീകളുടെ വിയർപ്പുമണം ഈയിടെയായി വല്ലാതെ ഇഷ്ട്ടമാണ്.
അവരുടെ നേരെ അക്കരെയിലുള്ളൊരു പെൺകുട്ടി നടന്നു വന്നപ്പോൾ. പള്ളിയിൽ വെച്ചു കണ്ട് പരിചയം ഉള്ളതുകൊണ്ട് ആകാം ആ പെൺകുട്ടി അവനെ നോക്കി ചിരിച്ചിട്ട് നടന്നു പോയി. മോനാച്ചൻ തിരിച്ചും ചിരിച്ചു കാണിച്ചു.
എന്താണ് ഒരു ചിരിയൊക്കെ…മ്മ് കൊച്ചുകള്ളാ മനസിലായി
ആലിസ് മോനാച്ചനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
എന്റെ കർത്താവേ…ആലീസിനു എന്തോന്ന് മനസിലായെന്നാ.. എനിക്കറിയത്തുപോലുമില്ലാത്ത കൊച്ചാ. പള്ളിൽ വെച്ചു കണ്ടിട്ടുണ്ട് അതുകൊണ്ട് ചിരിച്ചതാ
മോനാച്ചൻ ആലീസിനോട് പറഞ്ഞു
ആലിസ് : ആയിക്കോട്ടെ സമ്മതിച്ചു. ആട്ടെ മോനാച്ചന് ശെരിക്കും ആരോടേലും പ്രേമമുണ്ടോ???
മോനാച്ചൻ : എവിടുന്ന്…എന്നെയൊക്കെ ആര് പ്രേമിക്കാനാ???
ആലീസ് : അതെന്നാ മോനാച്ചനെ പ്രേമിച്ചാൽ…കാണാൻ സുന്ദരനല്ലേ…പിന്നെ നല്ല ധൈര്യശാലിയും ശക്തിമാനും ഒക്കെയല്ലേ…ഞങ്ങടെ മമ്മിയെ രക്ഷിച്ച ആളല്ലേ മോനാച്ചൻ