അച്ചായനാണ്.
അവൾ തിരിച്ച് ഡയൽ ചെയ്തു.
“ങ്ഹാ..ഇപ്പം ജസ്റ്റ് ഇറങ്ങീതെ ഉള്ളൂ…ഇല്ല ..പ്രോബ്ളമോ..ഹഹ…”
അവൾ ചിരിച്ചു.
“അതിപ്പം പറയില്ല…രാത്രീൽ പറയാം…”
പറഞ്ഞ് കഴിഞ്ഞ് അവൾ ചുറ്റും നോക്കി.
ഭാഗ്യം അടുത്തൊന്നും ആരുമില്ല.
ഗേറ്റിനുള്ളിൽ കുട്ടികൾ ഒഴുകി നടക്കുന്നുണ്ട്.
ജെന്നിഫറിന് ക്യാമ്പസ് ഇഷ്ടമായി.
പഴയസ്‌കൂളിലേത് പോലെയല്ല.
വിശാലമായ രണ്ടുമൂന്ന് മൈതാനങ്ങൾ ഉണ്ട്.
ഭംഗിയുള്ള മരങ്ങളുണ്ട് അതിരുകളിൽ.
സ്‌കൂൾ കെട്ടിടത്തിനപ്പുറം മേഘങ്ങൾ ചൂടിയ ആകാശവും മലനിരകളും.
തണുപ്പിക്കുന്ന കാറ്റ്.
അവൾ പ്രിൻസിപ്പാളിന്റെ ഓഫീസിന് മുമ്പിലെത്തി.
അകത്ത് കയറി.
സുഭഗനായ ഒരു മദ്ധ്യവയസ്‌ക്കൻ.
അയാൾ പുഞ്ചിരിയോടെ അവളെ നോക്കി.
“ആരാ?’
നല്ല മുഴക്കമുള്ള, ആകർഷകമായ ശബ്ദം.
“ഞാൻ ജെന്നിഫർ ജോസഫ്..ഇവിടെ..ഇന്ന്…”
“ഓ! മനസ്സിലായി മനസ്സിലായി…”
അവളെ തുടരാൻ അനുവദിക്കാതെ അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ഇരിക്കൂ..”
“താങ്ക്യൂ സാർ,”
അവൾ അയാൾക്കെതിരെ ഇരുന്നു.
പിന്നെ ബാഗ് തുറന്ന് സ്ഥലം മാറ്റ ഉത്തരവ് എടുത്ത് അയാൾക്ക് കൊടുത്തു.
അയാൾ അതിലൂടെ കണ്ണോടിച്ചു.
പിമ്പിലെ ഷെൽഫിൽ നിന്ന് ഒരു ഫയലെടുത്ത് അത് തുറന്ന് ഉത്തരവ് അതിൽ വെച്ച് ജെന്നിഫർ നോക്കി.