ഉമ്മാനോടോ ഹൽദിയാനോടോ പറയണോ എന്ന് ഒരുപാടുവട്ടം ആലോചിച്ചു. പക്ഷേ, വെല്യുമ്മ സമയമാകുമ്പോൾ ഉപ്പാനോട് മാത്രേ പറയാവൂ എന്ന് വെല്യുമ്മാ പറഞ്ഞതിനാൽ ആരോടും പറഞ്ഞില്ല.
അതിനുശേഷമാണ് പതിയെപ്പതിയെ തനിക്ക് എല്ലാം വെളിവായി വന്നത്.
താൻ വാപ്പാനെയും, ഉമ്മാനെയും മറ്റൊരു വിധത്തിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്.
ബുദ്ധിയിൽ താൻ തന്റെ വെല്ലിക്കാന്റെ അല്ല, വാപ്പാന്റെ മോളാണെന്ന് അവൾക്കറിയാം!
ഉമ്മുമ്മാടെ സ്വന്തം വാപ്പാ ആയിരുന്നു, അഷറഫ് വെല്യുപ്പാടെ ഉപ്പ!
അങ്ങനെയാണ് അഷറഫ് വെല്യുപ്പാ ഉമ്മൂമ്മാടെ അനിയനായത്.
തങ്ങളുടെ ഉമ്മാടേം അഷറഫ് വെല്യുപ്പാടേം മകനാണ് വെല്ലിക്ക.
ആ വെല്ലിക്കയാണ് തങ്ങളുടെ വാപ്പ!
ആ തിരിച്ചറിവിൽ തലയാകെ തരിയ്ക്കുന്നതുപോലെയാണ് അന്നെല്ലാം തനിക്ക് തോന്നിയത്.
എല്ലാവരോടും ദേഷ്യം പോലും തോന്നി.
അങ്ങനെയാണ് തന്റെ പതിനെട്ടാം പിറന്നാളിന്റെ പിറ്റേന്ന് ഉമ്മാനോട് എല്ലാം തുറന്നു ചോദിച്ചത്.
താൻ വെറുക്കുമോ എന്ന ഭയത്താൽ ഉമ്മാടെ കണ്ണുകൾ വിടർന്നത്, നിറഞ്ഞത് താൻ കണ്ടു.
ഏറെനേരം മൗനമായിരുന്ന ഉമ്മാ പതിയെ എല്ലാം പറയാൻ തുടങ്ങി.
ഒരേയൊരു അപേക്ഷയേ വെച്ചുള്ളൂ:
വെല്ലിക്കാ അറിയരുത്. വെല്ലിക്കായെ കുറ്റപ്പെടുത്തരുത്.
ഉമ്മാ എല്ലാം പറയുമ്പോൾ, പതിയെപ്പതിയെ അവരുടെ കറയില്ലാത്ത സ്നേഹം താൻ തിരിച്ചറിഞ്ഞു തുടങ്ങി.
മനസ്സ് ശാന്തമായി.
ഇവരാരും ഒന്നും കളവായി ചെയ്തിട്ടില്ല. ആരും ആരെയും വഞ്ചിച്ചിട്ടില്ല എന്ന് സ്വയം ബോധ്യം വന്നു.
വെല്ലിക്കാന്റെ സത്യസന്ധതയും, കറകളഞ്ഞ കുടുംബസ്നേഹവും തിരിച്ചറിഞ്ഞു.