ആരോ ഒരാൾ അവനെ തല്ലാൻ ആഞ്ഞു.
“നിങ്ങൾക്ക് എന്നെ വേണമെങ്കിൽ തല്ലാം .. കൊല്ലാം .. പക്ഷേ ഞാൻ പറയുന്നത് സത്യമാണ് അവളില്ലാതെ എനിക്ക് ജീവിക്കുവാൻ സാധിക്കില്ല .. ഇനി അതല്ല അവളെ കെട്ടാൻ ആണ് നിൻ്റ ഉദ്ദേശ്യം എങ്കിൽ നോക്കിയാൽ മതി അവളുടെ പൊക്കിളിനു ഏറെ താഴെയായി ഒരു കാക്കപുള്ളി ഉണ്ട് .. അതേ കാക്കപ്പുള്ളി അവളുടെ വലത്തെ മുലയുടെ ഞെടുപ്പിൻ്റെ താഴെയും ഉണ്ട് ”
അവൻ വീണ്ടും ഉറക്കെ ഉറക്കെ അട്ടഹസിക്കുകയാണ് .
നിയന്ത്രണം നഷ്ടപ്പെട്ട ഞാൻ ഒറ്റ ചവിട്ടിന് അവനെ താഴെയിട്ടു.. ആരൊക്കെയോ ചേർന്ന് എന്നെ പിടിച്ചു മാറ്റി അവനെ പിടിച്ചെഴുന്നേൽപ്പിച്ചു. ഏതാനും നിമിഷങ്ങൾ കൊണ്ട് കല്യാണത്തിന് ഒരുങ്ങിയ വീട് മരണ വീട് പോലെയായി മാറി. പിന്നീട് അവിടെ നടന്നതെല്ലാം യാന്ത്രികമായ കാര്യങ്ങളായിരുന്നു. ലക്ഷ്മിയുടെ വീട്ടിലേക്ക് അച്ഛൻ ഫോൺ ചെയ്യുന്നു .. കാര്യങ്ങൾ സംസാരിക്കുന്നു .. വീട്ടുകാർ തമ്മിൽ വഴക്ക് ആകുന്നു .. കാര്യങ്ങൾ കൈ വിട്ടു പോകുന്നു എന്ന് മനസ്സിലാക്കിയ ലക്ഷ്മി ചുവട് മാറ്റി. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് എന്നെ കല്യാണം കഴിക്കാൻ തയ്യാറായത് എന്ന് അവൾ പറഞ്ഞു.
ഇത്രയും ആയപ്പോഴേക്കും നിയന്ത്രണം നഷ്ടപ്പെട്ട ഞാൻ ശരത്തിനെയും കൂട്ടി ലക്ഷ്മിയുടെ വീട്ടിൽ ചെന്ന് കണ്ണിൽ കണ്ടതെല്ലാം തല്ലി ഉടച്ചു .. അവളുടെ അച്ഛനും അമ്മയും അനുനയിപ്പിക്കാൻ ശ്രമിച്ചു .. കാലുപിടിച്ച് മാപ്പ് പറയാൻ അവർ തയ്യാറായി .. അപ്പോഴും ഞാൻ തിരഞ്ഞത് ലക്ഷ്മിയെയാണ് .. അവൾ ഒരിക്കൽ പോലും എൻ്റെ മുൻപിലേക്ക് വന്നില്ല.
കലി തുള്ളി നിന്ന എൻ്റെ തോളിലേക്ക് സ്നേഹത്തിൻ്റെ സാന്ത്വന സ്പർശം പോലെ ഒരു കൈ പതുക്കെ വീണു .. തിരിഞ്ഞു നോക്കിയപ്പോൾ ആളെ എനിക്ക് മനസ്സിലായി .. ലക്ഷ്മിയുടെ അച്ഛൻ്റെ കൂട്ടുകാരൻ രവി. അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടു പോയി .. എല്ലാ യാഥാർത്ഥ്യങ്ങൾക്കും മൂക സാക്ഷി ആയിരുന്നു അദ്ദേഹം എന്ന സത്യം എന്നോട് പറഞ്ഞു. ലക്ഷ്മിയുടെ കൂടെ പഠിച്ച അദ്ദേഹത്തിൻ്റെ മകൾ എല്ലാ സത്യവും വളരെ മുൻപു തന്നെ രവിയേട്ടനോട് പറഞ്ഞിരുന്നു.
തൊട്ടടുത്ത ദിവസം രവിയേട്ടനും ഭാര്യയും ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അവർ എത്തിയത് , അദ്ദേഹത്തിൻ്റെ മകൾക്കു വേണ്ടി എന്നെ ആലോചിക്കുവാൻ ആയിരുന്നു. ലക്ഷ്മിയുമായി വിവാഹം നിശ്ചയിച്ച അതേ ദിവസം അതേ മുഹൂർത്തത്തിൽ കല്യാണം നടത്തുവാൻ രവിയേട്ടൻ തയ്യാറായിരുന്നു. ഏതെങ്കിലും ഒരു പെണ്ണിനെ അതേ മുഹൂർത്തത്തിൽ താലി ചാർത്തണം എന്ന് ഉള്ളത് എൻ്റെയും വാശി ആയിരുന്നു .. ഒരു പെണ്ണു കാണലിന് പോലും