സാറാമ്മ മണിക്കുട്ടന്റെ നേരെ തിരിഞ്ഞു.
മണിക്കുട്ടൻ തന്റെ ഓട്ടോയുടെ നേരെ തിരിഞ്ഞു.
“മണിക്കുട്ടൻ മമ്മിയെ വീട്ടിലേക്ക് വിടുന്നില്ല!”
ഉറച്ച ശബ്ദത്തിൽ ജോസ് പറഞ്ഞു.
“കേറി ഇരിക്ക് മമ്മി!”
അവൻ സാറാമ്മയെ നോക്കി.
സാറാമ്മ ഓട്ടോയിൽ കയറി.
“എടാ മണിക്കുട്ടാ..എന്റെ ഒരു വേണ്ടപ്പെട്ട പാർട്ടി വരും …നീ അവരെ ടൗണിൽ എത്തിക്കണം!”
“ആരാ?”
“ഓ!പേരും അഡ്രസ്സും പറഞ്ഞാലേ നീ ആളെ കേറ്റുവൊള്ളോ? ഏതായാലും തെക്കേപ്പൊയ്കയിൽ സാറാമ്മ അല്ല!”
മണിക്കുട്ടന്റെ നേരെ ഒന്ന് കണ്ണിറുക്കി കാണിച്ചതിന് ശേഷം ജോസ് ഓട്ടോ ഓടിച്ചു പോയി.
അപ്പോഴാണ് ചുവന്ന സ്കർട്ടും ടോപ്പും ധരിച്ഛ് ഒരു യുവതി നിലാവിലൂടെ തന്നെ സമീപിക്കുന്നത് മണിക്കുട്ടൻ കാണുന്നത്.പിന്നാലെ ദീർഘകായനായ ഒരു മധ്യവയസ്കനും.
“ഇതേതാ…? ഇതുപോലെ ഒരു ഇടിവെട്ട് ചരക്ക്?”
അവൻ സംശയിച്ച് ചോദിച്ചു.
“എന്നാ തൊടയാ! ഇനിവല്ല മദാമ്മേം ആണോ പോലും!”
അവർ പക്ഷെ അടുത്തെത്തിയപ്പോൾ മണിക്കുട്ടൻ അമ്പരപ്പെട്ടു.
“ഏഹ് ?ഇത് സിന്ധു ചേച്ചിയായിരുന്നോ? എന്നാ ഇവിടെ നിക്കുന്നെ?”
“ഒന്ന് ടൗണിൽ പോകാം എന്ന് കരുതി. പപ്പായ്ക്ക് ഇവിടെ ഒരാളെ കാണണം.അതോണ്ട് ഇവിടെ ഇറങ്ങി…”
“ടൗണിൽ എന്നെതിനാ? പോയിട്ട് ഒരു കാര്യോവില്ല…തല്ലും പിടിയും ഒന്നും അറിഞ്ഞില്ലേ? പ്രകാശ് ഹോട്ടലുകാരനെ തല്ലിയത് കൊണ്ട് അരമണിക്കൂർ മുമ്പ് ഹർത്താല് പ്രഖ്യാപിച്ചേക്കുവാ!”
“എന്നാ ഞങ്ങളെയൊന്ന് വീട് വരെ എത്തിക്ക് മണിക്കുട്ടാ!”
“എന്നാ കേറ്!”
അവൻ പറഞ്ഞു.
“ഇതെന്നാ ചെത്ത് ഡ്രസ്സിൽ? നല്ല ഹോട്ടായിരിക്കുന്നല്ലോ!”
പോത്തൻ കേൾക്കാതെ അവൻ പറഞ്ഞു .
സിന്ധു അവനെ ഒന്ന് പിച്ചി.
“ശ്യേടീ പെണ്ണെ നിന്റെ ആഗ്രഹം നടന്നില്ലല്ലോടീ!”
അകത്ത് ഇരിക്കവേ പോത്തൻ പറഞ്ഞു.
“ഓ!അത് സാരമില്ല…!”
അവൾ അയാളെ ചുറ്റിപ്പിടിച്ചു.
“അല്ലേലും പപ്പാ ഇറങ്ങിപ്പോയപ്പം എനിക്ക് വന്ന ഒരു വിഷമം!”