“എന്നാലും കൊറച്ചൊക്കെ സുഖം കിട്ടീല്ലേടീ?”
“എന്നത്! ഒറങ്ങിക്കെടന്ന പ്രാന്ത് മൊത്തം അവൻ കുത്തി എഴുന്നെപ്പിച്ചു…! അല്ലാതെന്നാ!”
“സാരമില്ല പെണ്ണെ…!”
അയാൾ ആശ്വസിപ്പിച്ചു.
“അയ്യോ പപ്പാ! ഒരു കൊഴപ്പം ഉണ്ട്!”
അവൾ പറഞ്ഞു.
“എന്നാടി?”
“കുടിക്കാൻ ഒന്നും ഇല്ലല്ലോ!ടൗണീന്ന് വാങ്ങാന്നല്ലേ പറഞ്ഞിരുന്നേ!”
“ശരിയാണല്ലോ..ശ്യേ!!ഇനി എന്നാ ചെയ്യും,”
സിന്ധു ഒന്നാലോചിച്ചു.
“എടാ മണിക്കുട്ടാ..”
അവൾ ഡ്രൈവറെ വിളിച്ചു.
“എന്നാ ചേച്ചി?”
“എടാ നീ വിചാരിച്ചാ ഒരു കുപ്പി കിട്ടാൻ വല്ല ചാൻസും ഉണ്ടോടാ?”
“എന്നാ കുപ്പിയാ?”
അവൻ ചിരിച്ചു കൊണ്ട് ചോദിച്ചു.
“മൊലപ്പാൽ കുപ്പി! എടാചെറുക്കാ ഞാൻ സീരിയസ്സായിട്ടാ ചോദിച്ചേ?കിട്ടുവോ? നിങ്ങള് ഓട്ടോക്കാർക്ക് അറീത്തില്ലേ?”
“ഫുള്ളാണോ?”
“ആ ഫുള്ള്,”
“നോക്കട്ടെ…”
അവൻ ഓട്ടോ നിർത്തി മൊബൈൽ എടുത്ത് ആരെയോ വിളിച്ചു.
“എടാ ജോസ് മോനെ….എടാ നീചാടിക്കടിക്കാൻ വരല്ലേ..ഒരു കാര്യം ചോദിക്കാനാ.അത്യാവശ്യവാ ..ഒരു ഫുൾ വേണം …ആ ഞാൻ അങ്ങോട്ട് വരുവാ .അല്ലടാ മമ്മിയെ കാണാൻ ഒന്നും അല്ല..ഏഹ്? മമ്മിയെ കണ്ടിട്ട് പൊക്കോളാനോ? ശരിക്കും? നീ തമാശ പറയുവാണോ ..എന്റെ അളിയാ താങ്ക്സ് ഡാ…എടാ ജോസ്മോൻ നീയെന്നെ തല്ലാൻ വിളിക്കുവൊന്നും അല്ലല്ലോ അല്ലെ? ഓ!എന്റെ ദൈവമേ! നീയാടാ ഫ്രണ്ട്…!”
സംസാരം കഴിഞ്ഞ് മണിക്കുട്ടൻ അവരെ ചമ്മിയ മുഖത്തോടെ നോക്കി.
“എന്നടാ നിന്റെ മോന്തായം മൊത്തത്തിൽ ഏങ്കോണിച്ച് പോയെ?”
സിന്ധു അവനോട് ചോദിച്ചു.
“മാത്രവല്ല ഫോണിക്കോടെ പറഞ്ഞത് ഇത്തിരി വശപ്പെശകൊള്ള മാറ്ററാണല്ലോ!”
“ഏയ് എന്ത് വശപ്പെശക്?”
ചമ്മൽ മാറാതെ മണിക്കുട്ടൻ പറഞ്ഞു.
“കുപ്പി മേടിക്കാൻ ചെല്ലുന്ന കാര്യം പറഞ്ഞതല്ലേ?”
“എടാ നീയേത് ജോസ് മോനെയാ വിളിച്ചേ?കുപ്പിയ്ക്ക്?”