കൂട്ടുകാരന്റെ അമ്മ [Smitha]

Posted by

“എന്ന് വെച്ചാൽകൊച്ചുകുട്ടി ഒന്നുമല്ല..! വലിയ പെണ്ണായി ..! നീ ഏത് നേരോം ആ മണിക്കുട്ടന്റെ മുമ്പി പോയി കൊഞ്ചി കുഴഞ്ഞോണ്ട് നിന്നാ …! നാട്ടുകാര് അതും ഇതും ഒക്കെ പറയും കേട്ടോ…”

“പിന്നെ നാട്ടുകാര്!”

ജിസ്മി പുച്ഛിച്ചു.

“ഞാൻ മണിക്കുട്ടനോട് വർത്താനം പറഞ്ഞോണ്ട് നിന്നപ്പം ഏത് നാട്ടുകാരാ മമ്മി ഒണ്ടാരുന്നേ? അടുത്ത് ഹേമലത ആന്റി അല്ലെ ഉള്ളൂ? അതൊരു പാവം നിഷ്ക്കളങ്ക! പിന്നെ ആരുകണ്ടെന്നാ?”

ലിസി ദേഷ്യം അമർത്താൻ പണിപ്പെട്ടു.

“പിന്നെ…! നാട്ടുകാര്!”

ജിസ്മി വെറുപ്പോടെ തുടർന്നു.

“നാട്ടുകാരുടെ മുമ്പി എപ്പഴേലും മമ്മി ആ ഹേമന്തിനോട് കൊഞ്ചിയിട്ടുണ്ടോ? എന്നിട്ടും പള്ളീലൊക്കെ പോയപ്പം എന്നതാ കത്രീനച്ചേടത്തിയും ഏലിയാമ്മേം ഒക്കെ പറഞ്ഞെ?ഓർക്കുന്നുണ്ടോ?”

തനിക്ക് പിന്നെ ഒന്നും പറയാൻ തോന്നിയില്ല.

“എന്നെപ്പോലെയല്ല നീ …”

അവസാനം താൻ പറഞ്ഞു.

“നീ കൊച്ചു പെണ്ണാ! പഠിച്ചോണ്ടിരിക്കുന്ന പെണ്ണാ! കെട്ടിക്കാനുള്ള പെണ്ണാ! ചുമ്മാ നാട്ടുകാര് ഓരോ കഥയുണ്ടാക്കിയാ നിന്റെ കല്യാണം വരെ മൊടങ്ങും! അത്കൊണ്ട് വല്ല പുസ്തകം വായിക്കുവോ ടി വി കാണുവോ എന്തേലും ചെയ്തോ! മണിക്കുട്ടനുവായി അങ്ങനെ കൊഞ്ചാനൊന്നും പോകണ്ട!”

അപ്പോൾ മുതൽ മുഖത്തു പിണക്കം ഒക്കെ ഫിറ്റ് ചെയ്ത് ഇരിക്കുന്നതാണ്. ലിസിക്കും വിഷമം തോന്നാതിരുന്നില്ല. ഒരേ ഒരു മകളാണ്‌. ഒരു പരാതിയും പറഞ്ഞിട്ടില്ല. ഒരിഷ്ടവും പറഞ്ഞിട്ടില്ല. പഠിക്കാനും കുഴപ്പമില്ല. ആകെയൊരു കാര്യം വീട്ടിലെ പണിക്കാരനായ മണിക്കുട്ടനുമായുള്ള കൂട്ടാണ്. അവന്റെ സ്വഭാവത്തിൽ അങ്ങനെ പന്തികേടൊന്നുമില്ല. വിശ്വസ്തനാണ്. അനുസരണ ശീലമുള്ളവനും.

പക്ഷെ ഒത്ത ഒരു ചെറുപ്പക്കാരനാണവൻ. പണിയെടുത്ത് ഉറച്ച ദേഹം.വിരിഞ്ഞ നെഞ്ചും ബലിഷ്ഠമായ കൈകാലുകളും.ഒത്ത ഉയരം. ഭംഗിയുള്ള ഇരുനിറം. അഴകുള്ള മുഖം.പ്രകാശമുള്ള കണ്ണുകൾ. അധികം സംസാരിക്കില്ല. എപ്പോഴും പുഞ്ചിരിക്കുന്ന മുഖം. പ്രസാദാത്മകമായ ഭാവം.

അൽപ്പം ബുദ്ധിമാദ്ധ്യമുണ്ടോ എന്നൊക്കെ സംശയിക്കുന്ന പ്രകൃതം.

സത്യത്തിൽ മണിക്കുട്ടനോട് ലിസിക്ക് വിശാസക്കുറവൊന്നുമുണ്ടായിരുന്നില്ല.

ജിസ്മിയോടാണ് അവൾക്ക് പ്രശ്നം.

Leave a Reply

Your email address will not be published. Required fields are marked *