കൂട്ടുകാരന്റെ അമ്മ [Smitha]

Posted by

അവൻ വാച്ച് നോക്കി.

“ഈശ്വരാ! രണ്ട് മണി!”

ഈ നേരത്ത് ആരാണ്!

എന്തായാലും വരട്ടെ!

അവൻ കതകിന്റെ ഓടാമ്പൽ മാറ്റി.

പതിയെ തുറന്നു.

മിടിക്കുന്ന ഹൃദയത്തോടെ വരാന്തയിലെ പ്രകാശത്തിലേക്ക് നോക്കി.

ഒരു നിമിഷം തന്റെ രക്തമുറഞ്ഞു കട്ടിയാകുന്നത് പോലെ സന്ദീപിന് തോന്നി.

“ഇന്ദ്രാണി പുരോഹിത്!”

കറുത്ത ഷർട്ട്. ചാരനിറത്തിലുള്ള നീണ്ട പാവാട. നെറ്റിയിൽ വലിയ പൊട്ട്. കൈകളിൽ വിചിത്രമായ ആകൃതിയിലുള്ള വളകൾ. മുടി പിമ്പോട്ടിട്ട് കെട്ടിയിരിക്കുന്നു. വലിയ വിടർന്ന കണ്ണുകളിൽ വല്ലാത്ത ഒരു തീക്ഷ്ണത. ദീർഘരൂപം.

“സന്ദീപ്..!”

അവൾ അവന്റെ പേര് വിളിച്ചു.

“സന്ദീപല്ലെ?”

“ആ …അതെ…!”

എത്ര ശ്രമിച്ചിട്ടും തന്റെ സ്വരം എന്തുകൊണ്ട് വിറയ്ക്കുന്നു എന്ന് അവന് മനസ്സിലായില്ല.

“ഞാൻ ഡോക്റ്റർ ഇന്ദ്രാണി പുരോഹിത്..”

അവൾ അവന്റെ നേരെ കൈനീട്ടി.

സ്വയമറിയാതെ സന്ദീപും അവളുടെ നേരെ കൈ നീട്ടി.

തന്റെ കയ്യിൽ അമർന്ന അവരുടെ കൈത്തലത്തിനു ഒരു മെട്രിക് ടൺ ഭാരമെങ്കിലും ഉണ്ടെന്നു അവനു തോന്നി.

“രാത്രിയിൽ ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം!”

ഇന്ദ്രാണി പറഞ്ഞു.

“എവിടെ ലത്തീഫാ?”

സന്ദീപിന്റെ ചങ്കിടിപ്പ് കൂടി.

“എന്തിനാ ഈ സമയത്ത് മാഡത്തിനെ കാണുന്നെ?”

ഒടുവിൽ ധൈര്യം സംഭരിച്ച് അവൻ ചോദിച്ചു.

“സന്ദീപ് ഇത് ഗൗരവമുള്ളതാണ്…നിങ്ങൾക്കറിയില്ല ..ലത്തീഫ എവിടെയാണ് എന്ന് പറയൂ…”

“ഞാൻ …ഞാൻ പറയില്ല..നിങ്ങൾക്ക് എന്തി…”

അവൻ പറഞ്ഞു മുഴുമിക്കുന്നതിന് മുമ്പ് അകത്ത് നിന്നും ഉറക്കച്ചടവോടെ ഹേമലത ഇറങ്ങി വരുന്നത് അവൻ കണ്ടു. ഇന്ദ്രാണി സൗമ്യതയോടെ അവളെ നോക്കി.പുറത്ത് നിൽക്കുന്ന സ്ത്രീയെ കണ്ടിട്ട് ഹേമലത ആദ്യമൊന്നമ്പരന്നു.

“ആരാ?”

ഹേമലത ഇന്ദ്രാണിയോട് ചോദിച്ചു.

“മാഡം ഞാൻ ഡോക്റ്റർ ഇന്ദ്രാണി പുരോഹിത്.. ക്ലിനിക്കൽ സൈക്ക്യാട്രിസ്റ്റ്. ഞാൻ ചികിത്സിക്കുന്ന ഒരു രോഗി, ഫാത്തിമ ഇവിടെയില്ലേ ? അവളെകൂട്ടിക്കൊണ്ട് പോകാനാണ് ഞാൻ വന്നത്…അതാ അവിടെ….”

ഇന്ദ്രാണി ഗേറ്റിലേക്ക് വിരൽ ചൂണ്ടി.

പെട്ടെന്നാണ് നിഴലുകൾക്കുള്ളിൽ ഒരു ആംബുലൻസ് കിടക്കുന്നത് സന്ദീപിന്റെ ദൃഷ്ടിയിൽ പെടുന്നത്. കൂടെ കുറച്ച് ആളുകളും ഒന്ന് രണ്ടു വനിതാ

Leave a Reply

Your email address will not be published. Required fields are marked *