പുൽനാമ്പുകളെ ചവിട്ടി മെതിച്ചു കൊണ്ട് അവളുടെ കാൽപാദങ്ങൾ മുന്നിലേക്ക് നടന്നു തുടങ്ങി.
നഗ്നമായ കാൽ വെള്ളയിൽ തുഷാര കിരണങ്ങൾ ഇക്കിളി കൂട്ടിയതും കൂമ്പിയടഞ്ഞ മിഴികളോടെ അവൾ ഒരു സ്വപ്ന സഞ്ചാരിയായി മാറി.
മുന്നോട്ടുള്ള പ്രയാണം തുടങ്ങിയതും മരക്കൊമ്പിൽ നിന്നും പറന്നു വന്ന ഒരു വെളുത്ത നിറമുള്ള പക്ഷി ചിറകിട്ടടിച്ചു കൊണ്ട് അവളുടെ മൂർധാവിൽ വന്നിരുന്നു.
ആ പക്ഷി അതിന്റെ കൊക്കിന്റെ അഗ്രത്തിൽ പറ്റിപിടിച്ചിരിക്കുന്ന കറുത്ത ചായം അരുണിമയുടെ കൂമ്പിടഞ്ഞ മിഴിയിണകളിൽ ഒരു ചിത്രകാരിയെപ്പോലെ കൊക്കുകൾ കൊണ്ട് വരഞ്ഞുകൊണ്ടിരുന്നു.
നിമിഷങ്ങൾക്കുള്ളിൽ ആ പക്ഷി തന്റെ ദൗത്യം പൂർത്തിയാക്കിയ ശേഷം ദൂരേക്ക് പറന്നകന്നു. വൈദഗ്ധ്യത്തോടെ കണ്ണുകൾ എഴുതപ്പെട്ട അവൾ മുന്നോട്ടു നടന്നു തുടങ്ങി.
അല്പ സമയം കഴിഞ്ഞതും ദൂരെ നിന്നും നടന്നു വരുന്ന അരുണിമയെ കണ്ട 2 കറുത്ത പക്ഷികൾ ഉത്സാഹത്തോടെ വലിയൊരു പടുകൂറ്റൻ മരത്തിന്റെ ശാഖയിൽ പറ്റിപ്പിടിച്ചിരിക്കുന്ന ഉണക്ക ത്തൊലി കൊക്കുകൾ കൊണ്ട് കൊത്തിയെടുത്തു.
അതിനു ശേഷം ആ തൊലി കടിച്ചു മുറിച്ചു ചെറുതാക്കിയ ശേഷം അത് പതിയെ വളച്ചെടുത്തു വട്ടത്തിലാക്കി.
ആ വളയം കൊക്കിന്റെ അഗ്രം കൊണ്ട് കടിച്ചു പിടിച്ച ശേഷം അരുണിമയുടെ അടുത്തേക്ക് അവ പറന്നിറങ്ങി.
പ്രയാണത്തിലാണ്ടിരിക്കുന്ന അരുണിമയുടെ ഒഴിഞ്ഞ കാതുകളിൽ രണ്ട് പക്ഷികളും ആ വളയം പതുക്കെ കൊരുത്തിട്ടു കൊടുത്തു.
അവ ഇരു കാതുകൾക്കും പ്രത്യേക ചന്തം നൽകി.അപ്പൊഴും അരുണിമയുടെ നടത്തതിന് ഒരു വിഘ്നവും സംഭവിച്ചിരുന്നില്ല.
അവൾ തന്റെ നടപ്പ് തുടർന്നു കൊണ്ടിരുന്നു.വലിയൊരു മരചുവട്ടിൽ എത്തിയതും അരുണിമയുടെ തലക്ക് മുകളിൽ പടർന്നു പന്തലിച്ച ശിഖരത്തിൽ നിന്നും സ്വർണ്ണ നിറമുള്ള നാഗം അവളുടെ കഴുത്തിലേക്ക് ഊർന്നിറങ്ങി വീണു.
ഒരു ആടയാഭരണമെന്നപോൽ പരമശിവനെ പോലെ അവൾ ആ സ്വർണ നാഗത്തെയും കണ്ഠത്തിലേറ്റി ക്കൊണ്ട് നടന്നു.
അരുണിമയുടെ നടത്തത്തിലെ ഓളത്തിനനുസരിച്ചു സ്വർണ നാഗം പത്തി വിടർത്തിക്കൊണ്ട് അവളെ നോക്കി.
അതിനു ശേഷം പതുക്കെ അവളുടെ കഴുത്തിൽ നിന്നും തലക്ക് പിന്നിലൂടെ ഇഴഞ്ഞു മൂർദ്ധാവിലേക്ക് എത്തിച്ചേർന്നു.
അവളുടെ മൂർദ്ധാവിൽ ഇരുന്നു സ്വർണ നാഗം വായുവിലേക്ക് പത്തി വിടർത്തി ആടിക്കൊണ്ട് രണ്ടു തവണ ചീറ്റി.
തുടർന്ന് നാഗം തന്റെ രണ്ടായി പിളർന്ന നാവ് മുന്നിലേക്ക് നീട്ടി അരുണിമയുടെ തിരുനെറ്റിയിലേക്ക് പത്തി വിടർത്തിക്കൊണ്ട് വന്നു.
അവൾക്ക് മുഖാമുഖം തല കീഴായി കിടന്ന നാഗം മുന്നിലേക്ക് നീട്ടി പിടിച്ച നാവിന്റെ അഗ്രം അരുണിമയുടെ നെറ്റിയിൽ ചേർത്തു വച്ചു.
അല്പ സമയം കഴിഞ്ഞതും നാഗം നാവ് പതിയെ ഉള്ളിലേക്കെടുത്തു.ആ സമയം അരുണിമയുടെ നെറ്റിയിൽ സ്വർണ നാഗത്തിന്റെ നാവ് പതിഞ്ഞിടത്ത് ചുവന്ന നിറത്തിൽ ഒരു അടയാളം അവശേഷിക്കപ്പെട്ടു.
അവളുടെ നെറ്റിയിൽ തിലകം അണിയിച്ച കൃതാർത്ഥതയോടെ ആ നാഗം അവളുടെ ഉടലിലൂടെ ഊർന്നിറങ്ങി ഭൂമിയെ സ്പർശിച്ചു.
മുന്നിലേക്കുള്ള നടത്തം തുടരവേ ആകാശത്തു നിന്നും പറന്നു വന്ന