ബസ് സ്റ്റോപ്പിനടുത്ത് സെന്തിലും,അവന്റെ ഫോർട്യൂണർ കാറുമുണ്ടായിരുന്നു. ഏട്ടത്തി എവിടെയെന്നുള്ള എന്റെ ചോദ്യം വരുന്ന മുന്നേ, അവൻ കാറിന്റെ ബാക്കിലെ ഡോർ തുറന്നു.
ആദ്യമേ വാവയുടെ കരച്ചിലാണ് പുറത്തേക്ക് കേട്ടത്. ഉള്ളിലേക്ക് നോക്കാൻ,ഏട്ടത്തിയെ ഫേസ് ചെയ്യാൻ മടിയുണ്ടായിരുന്ന ഞാൻ കരച്ചിൽ കേട്ടപ്പോ ആദിയോടെ ഉള്ളിലേക്ക് നോക്കിപ്പോയി. മരവിച്ച ശവം പോലെയുള്ള ഏട്ടത്തിയുടെ മുഖം കണ്ടപ്പോ കരച്ചിൽ വന്നു ഞാൻ ചുണ്ടുകൾ കടിച്ചു.മുറുക്കി പിടിക്കാൻ, സ്വന്തമെന്ന് പറയായാൻ ആകെയുള്ള സ്വന്തം ചോരയെ ഏട്ടത്തി മുറുക്കെ കെട്ടിപ്പിടിച്ചിടിച്ച് ഇരിക്കാണ് .
പക്ഷെ കരയുന്ന മോളെ ആശ്വസിപ്പിക്കാനുള്ള ജീവൻ പോലും ഏട്ടത്തിക്കില്ല.അമ്മേന്ന് വിളിച്ചു മോൾ കരയുന്നുണ്ട്, മരവിച്ച ഏട്ടത്തിയുടെ മുഖത്തും കഴുത്തിലും കുഞ്ഞി കയ്യും വെച്ച് പിടിച്ചു വാവ വിളിക്കുന്നുണ്ട്.ഒന്നും ചെയ്യാനാവാതെ ഏട്ടത്തിയങ്ങനെ ഇരിക്കാണ്.സഹിച്ചില്ല, വാവയുടെ കരച്ചിൽ കണ്ട് എനിക്കും സങ്കടം വന്നു. കാറിന്റെ ഉള്ളിലേക്കു തലയിട്ട് ,കരയുന്ന വാവയെ എടുക്കാൻ ഞാൻ കൈ നീട്ടി.
“ഏട്ടത്തി…താ ഞാൻ പിടിക്കാം…”. ഒരു ഞെട്ടലാണാ മുഖത്തു കണ്ടത്. എന്നെ കണ്ടപ്പോ എന്തോ കാര്യമായി കണ്ടപോലെയാ പിരികം രണ്ടും പൊന്തി. മുഖത്തൊരു ജീവൻ വെച്ചപോലെ തോന്നി.
കരയുന്ന വാവയെ എനിക്ക് തരുമ്പോ.ഏട്ടത്തിയുടെ കുഴിഞ്ഞ കണ്ണുകൾ എന്റെ മുഖത്തു തന്നെയായിരുന്നു. ചുവന്ന,മുഷിഞ്ഞ ചുരിതാർ ,തോളിൽ കീറിയത് മറക്കാൻ സേഫ്റ്റി പിൻ കുത്തിയത് ഞാൻ കണ്ടു. കഴുത്തിന്റെ താഴെ തോളിൽ നിന്നുള്ള എല്ലുകൾ തള്ളി തെളിഞ്ഞു നിൽക്കുന്നത് കണ്ടപ്പോ ഏട്ടത്തി എത്ര മെലിഞ്ഞു പോയെന്ന് ഞാൻ ഓർത്തത്. വാവയെ മുഴുവനായി ഞാൻ വാങ്ങിയപ്പോ ആ കൈ പൊന്തി.