നിറമുള്ള വെയിലുകൾ [Smitha]

Posted by

എന്നൊന്നും കരുതണ്ട!”

“എന്നാ ചുറ്റിക്കളി? ഒന്ന് പോടീ!”

മാത്യുസ് പറഞ്ഞു.

“ഞാൻ ബ്രഹ്മചാരിയാ! ബ്രഹ്മചാരി! അറിയാവോ നിനക്ക്?”

“ഓക്കേ, എന്നാൽ അത് നോക്കാം. എന്നാ?”

വിൻസെന്റ് സാന്ദ്രയോട് ചോദിച്ചു.

“അത്…”

അവൾ ലജ്ജയോടെ അവനെ നോക്കി.

“കണ്ടോ അവക്കടെ ഒരു നാണം!”

മാത്യുസ് പെട്ടെന്ന് പറഞ്ഞു.

“ഒറപ്പാടാ വിനൂ, ഇവളെവിടെയോ കേറി കൊത്തീട്ടൊണ്ട്…”

“ഛീ!”

അവൾ മാത്യുസിനെ ദേഷ്യത്തോടെ നോക്കി.

“കൊത്താൻ ഞാനെന്നാ മീനാണോ?”

“അതെ മീൻ,”

ചിരി നിർത്തി ഗൗരവത്തിൽ മാത്യുസ് പറഞ്ഞു.

“ആമ്പിള്ളേര് ചൂണ്ടയിടും. നിങ്ങള് പെണ്ണുങ്ങള് അതേക്കേറി കൊത്തും!”

“നോക്ക് ചേട്ടായി…”

സാന്ദ്ര ചിണുങ്ങി.

“ഇച്ചായൻ എന്തൊക്കെ വൃത്തികേടുകളാ പറയുന്നേന്ന്… സ്വന്തം പെങ്ങളെപ്പറ്റിയാന്ന് ഓർമ്മ പോലും ഇല്ലാതെ!”

മാത്യുസ് അപ്പോൾ ചിരിച്ചു.

“ഞാൻ അങ്ങനെ ഏതേലും ആമ്പിള്ളേര് ചൂണ്ടയുമായി വന്നാൽ കൊത്താൻ വേണ്ടി നോക്കിയിരിക്കുവൊന്നുമല്ല!”

അവൾ ചൊടിപ്പോടെ പറഞ്ഞു.

“നീ പറ വിനൂ…”

മാത്യുസ് പറഞ്ഞു.

“അവള് പറയുന്നതൊന്നും നോക്കണ്ട!”

“ഓക്കേ…”

വിൻസെന്റ് അവളുടെ കൈത്തലത്തിൽ വീണ്ടും അമർത്തി.

Leave a Reply

Your email address will not be published. Required fields are marked *