വിന്‍സെന്റ് എഴുന്നേറ്റു.
അവളും.
**************************************************************************
വീടിനു മുമ്പിലെ മൾബറി മരത്തിന് കീഴിൽ, കസേരയിൽ, മുമ്പിലെ ലാപ്പ് ടോപ്പിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുമ്പോൾ ആണ് സാന്ദ്ര വരുന്നത് വിന്‍സെന്റ് കാണുന്നത്.
സൈക്കിളിൽ.
പിങ്ക് ചുരിദാർ ടോപ്പ്, വെളുത്ത ലെഗ്ഗിൻസ്.
കാറ്റിൽ ഇളകുന്ന സമൃദ്ധമായ, മൃദുത്വമുള്ള മുടിയിഴകൾ.
സൈക്കിൾ നിർത്ത് മുറ്റത്തിന്റെ ഒരു കോണിൽ വെച്ച് തന്നെ നോക്കി അവൾ നടന്നടുക്കുന്നത് ഒരു നിമിഷം സ്വയം മറന്ന് അവൻ നോക്കി നിന്നു.
സൗന്ദര്യത്തെ ഉജ്ജ്വലം, അപാരം എന്നൊക്കെ വിളിക്കാൻ തോന്നുന്ന മുഹൂർത്തം.
പ്രണയവും കാമവും ഭക്തിയും ഒരേ സമയം തോന്നിപ്പിക്കുന്ന രൂപം.
ദേഹത്തിന്റെ വടിവുകളും നിമ്ന്നോന്നതികളും വ്യക്തമായി കാണിക്കുന്ന വസ്ത്രം.
അതിലൂടെ അവളുടെ ഒതുക്കമുള്ള അരക്കെട്ടും വിടർന്നുരുണ്ട നിതംബവും വശ്യ മാദകത്വം നിറഞ്ഞു വഴിയുന്ന തുടകളും അവൻ സ്വയം മറന്ന് നോക്കി നിന്നു.
നടക്കുമ്പോൾ പതിയെ ഉലയുന്ന മുഴുത്ത് തുറിച്ച മാറിടത്തിലും.
നീണ്ട് വിടർന്ന കണ്ണുകൾക്ക് എന്തൊരു കാന്ത ശക്തിയാണ്!
അധരങ്ങളിൽ കിനിയുന്ന ചുവപ്പിന്റെ ഈർപ്പം ആരുടെ ഞരമ്പുകളെയാണ് തപിപ്പിക്കാത്തത്!
ഈശോയെ!
കുറ്റബോധത്തോടെ അവൻ സ്വയം വിളിച്ചു.
എന്താണ് താൻ ചെയ്യുന്നത്!
ജയ് മോളെയും സാന്ദ്രയേയും എന്നാണ് താൻ വേറെ വേറെ കാണാൻ തുടങ്ങിയത്?
ഈ നിമിഷം വരെ തന്റെ അനുജത്തിയുടെ സ്ഥാനത്ത് കണ്ടിരുന്നവളെയാണോ താണിങ്ങനെ നോക്കി നിൽക്കുന്നത്!
“എന്നാ പറ്റി ചേട്ടായി?”
അടുത്തെത്തി സാന്ദ്ര ചോദിച്ചു.
“ഞാൻ…”
അവൻ വാക്കുകൾക്ക് വേണ്ടി പരതി.
“ഒരു പ്രസൻറ്റേഷൻ ഉണ്ടായിരുന്നു ..അത് കംപ്ലീറ്റ് ചെയ്യാൻ….”
“അല്ല ..അതല്ല ചേട്ടായി എന്നെ നോക്കുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചു ….”
അവളുടെ മുഖത്ത് വശ്യഭംഗിയുള്ള ലജ്ജയുടെ നിറ കാന്തികതയൊഴുകി.