“കേസോ? സ്പോർട്സ് ക്വാട്ടയിൽ ജോലിയിൽ കയറി, മെഡിക്കൽ ലീവ് എടുത്ത് നടക്കുന്ന അങ്ങേർക്കോ?” ആന്റിയുടെ മറുപടിയിൽ വീണ്ടും പുച്ഛം നിറഞ്ഞു. എത്ര വലിയവനാണെങ്കിലും കള്ളുകുടിച്ചു നടക്കുന്നവൻ ഏതൊരു പെണ്ണിനും ശാപമാണ്. ഞാൻ അതിനൊന്ന് ചിരിച്ചു കൊടുത്തു. വീട്ടിലേക്ക് ഇനി അധികം ദൂരമില്ല.
“കൊച്ചൻ വീണ്ടും പഠിക്കാൻ പോകുകയാണോ?” ആന്റി തിരക്കി.
“പ്ലസ് ടു മാത്രമുണ്ടായിട്ട് കാര്യമില്ലല്ലോ ആന്റി, ഒരു ജോലിയും കിട്ടുന്നില്ല.”
“വലിയവീട്ടിൽ കുരുവിളയുടെ കൊച്ചുമോന് എന്തിനാ ജോലി?” ആന്റിയുടെ ആ ചോദ്യത്തിൽ രണ്ടർത്ഥമുണ്ടായിരുന്നോ എന്ന് എനിക്ക് സംശയം തോന്നി.
കല്യാണാലോചന വരുമ്പോൾ പെണ്ണിന്റെ വീട്ടുകാർ ചോദിക്കില്ലേ?” ഞാൻ ഒന്ന് എറിഞ്ഞു നോക്കി.
“ഓ… അങ്ങനെ! അതിനുള്ള പ്രായമായോ കൊച്ചിന്?” എന്നെയൊന്ന് പരീക്ഷിക്കുന്ന മട്ടിൽ മുന്താണി ചുറ്റിപ്പിടിച്ച്, മുഖത്ത് ഒരു കള്ളച്ചിരിയോടെ ആന്റി വീട്ടിലേക്ക് കയറി.
ആന്റിയുടെ അരയിളക്കിയുള്ള നടപ്പ് നോക്കി നിൽക്കുമ്പോഴാണ് ലിയോണ പുറത്തേക്ക് വന്നത്. ഞങ്ങൾ മുഖാമുഖം വന്നു. ഒന്ന് ഞെട്ടിയെങ്കിലും ഞങ്ങൾ തമ്മിൽ അത്ര വലിയ അടുപ്പമൊന്നുമില്ല. എന്നെയൊന്ന് നോക്കി നാണത്തോടെ ചിരിച്ച് അവൾ ഒരോട്ടമായിരുന്നു. ഞാൻ ആന്റിയെ നോക്കി നിൽക്കുന്നത് അവൾ കണ്ടോ ആവോ!
ആന്റിമാർ തന്നുവിട്ട കവർ അടുക്കളയിൽ കൊണ്ടുപോയി വെച്ചു. അമ്മയെ അവിടെയെങ്ങും കണ്ടില്ല, റൂമിലായിരിക്കും. റിയ എന്നെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ ഹാളിലിരുന്ന് ബുക്ക് വായിക്കുകയാണ്. അവളോട് രണ്ട് വർത്തമാനം പറഞ്ഞ് ഞാൻ എന്റെ മുറിയിലേക്ക് പോയി.