“ഇത് ഹാരിസ് എബ്രഹാം… നമ്മുടെ ക്ലാസ്സിലെ ലാസ്റ്റ് സ്റ്റുഡന്റാണ്.” വിമല ടീച്ചർ എബിയെ പരിചയപ്പെടുത്തി.
എബി ക്ലാസ് ഒന്ന് കണ്ണോടിച്ചു. 25 കുട്ടികൾ. അവൻ നേരെ ബാക്ക് ബെഞ്ചിലേക്ക് പോയി ഉണ്ണിയുടെ അടുത്തിരുന്നു. തൊട്ടടുത്തിരുന്നവന്റെ നേരെ കൈ നീട്ടി അവൻ പറഞ്ഞു: “എബി.”
“ബാലു,” അവൻ തിരിച്ചു കൈ കൊടുത്തു.
അടുത്ത ക്ലാസ് ട്രിസയുടെ ആയിരുന്നു. ട്രിസ ക്ലാസ്സിലേക്ക് കയറിയപ്പോൾ തന്നെ എബിയെ നോക്കി ഒരു ‘വിലപ്പെട്ട’ ഉപദേശം നൽകി: “പിള്ളേരേ… ആ ഇരിക്കുന്നവന്റെ കൂടെ കൂട്ടുചേർന്ന് ജീവിതം നശിപ്പിക്കരുത്.”
എബി അത് കേട്ട ഭാവം നടിച്ചില്ല. ട്രിസയുടെ ക്ലാസ് കഴിഞ്ഞതും ബ്രേക്ക് ടൈമായി. ട്രിസ പോയ പാടെ, ക്ലാസ്സിലെ നാല് പിള്ളേർ എഴുന്നേറ്റു എബിയുടെ അടുത്തേക്ക് വന്നു. ക്ലാസ്സിലെ മറ്റുള്ളവർ ശ്വാസമടക്കിപ്പിടിച്ച് ആ കാഴ്ച നോക്കി നിന്നു.
മുന്നിൽ വന്ന് നിൽക്കുന്ന ആ നാലുപേരെയും നോക്കി എബി തന്റെ സീറ്റിൽ ആഞ്ഞു ഇരുന്നു. ബാലുവിന്റെ തോളിൽ കൈവെച്ചു കൊണ്ട് അവൻ അവരെ നോക്കി ഒന്ന് ചിരിച്ചു. ആ ചിരിയിൽ കോളേജിലെ പുതിയ സമവാക്യങ്ങൾ എഴുതപ്പെടുകയായിരുന്നു.
“സോറി അണ്ണാ!”
ടിറ്റോയുടെ ആ അണ്ണാ വിളി കേട്ട് ക്ലാസ്സിലെ പിള്ളേർ ശരിക്കും ഞെട്ടി. ഇന്നലെ വരെ എബിയെ പുച്ഛിച്ചു നടന്ന ടിറ്റോയും സംഘവും ഇന്ന് വാലാട്ടി നിൽക്കുന്നത് കണ്ടപ്പോൾ ബാലുവിന് പോലും അത്ഭുതമായി. ഇന്നലത്തെ തല്ലുപിടി അറിഞ്ഞതുകൊണ്ട് വിമല ടീച്ചർ അവരെ നാലുപേരെയും നാല് ബെഞ്ചിലായിട്ടാണ് ഇരുത്തിയിരിക്കുന്നത്.