സണ്ണിക്ക് ഒരു മെസ്സേജ് അയച്ചു. എ.സി ഓൺ ചെയ്ത് ബെഡിലേക്ക് വീണു. മനസ്സിൽ മുഴുവൻ ദിവ്യയും സണ്ണിയും ദീപുവുമാണ്. ദീപുവും ഞാനും തമ്മിൽ നേരിട്ട് പ്രശ്നങ്ങളൊന്നുമില്ല. പിന്നെ പ്രിയയുടെ പേരിൽ എന്നോട് വിരോധം തോന്നാൻ മാത്രം ആരാണവൻ? ആലോചിച്ചു കിടന്നപ്പോൾ എപ്പോഴോ ഉറങ്ങിപ്പോയി.
വൈകിട്ട് ഏഴ് മണിയായപ്പോൾ ഞാൻ സണ്ണിയുടെ വീട്ടിലേക്ക് വിട്ടു. എന്റെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരമുണ്ട്. ബൈക്ക് എടുത്തില്ല, കാരണം എന്റെ കൈവശം വണ്ടിയില്ല. സണ്ണിയുടെ വീട് ടെറസ്സുള്ള ഒന്നാന്തരം വീടാണ്; മുന്നിൽ ചെറിയൊരു കനാലും പുറകിൽ കായലുമുണ്ട്.
ഗേറ്റ് കടന്നു ചെല്ലുമ്പോൾ സണ്ണിയുടെ അമ്മ അൻസി ആന്റി ഇറങ്ങി വരുന്നുണ്ടായിരുന്നു. ഗോൾഡും റെഡും കലർന്ന പട്ടുസാരിയാണ് വേഷം. “നിന്റെ കൂട്ടുകാരൻ ഉച്ചയ്ക്ക് വന്ന് കയറിയതാണ്. പുതിയ വല്ല വള്ളിയും പിടിച്ചോ?” ആന്റി സീരിയസായി ചോദിച്ചതാണെങ്കിലും അതിലൊരു പരിഹാസം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.
“ഓഫീസിൽ നിന്ന് തലവേദനയാണെന്ന് പറഞ്ഞ് ഇറങ്ങിയതാണ്, എന്നെ വിളിച്ചു പറഞ്ഞിരുന്നു.” അമ്മയോട് പച്ചക്കള്ളം തട്ടിവിട്ടു.
“എനിക്കൊരു കല്യാണമുണ്ട്. അച്ചായൻ അങ്ങോട്ട് വരും.” ഒരുങ്ങിയിറങ്ങിയ ആന്റി സ്കൂട്ടറെടുത്തു. “ശരി, പോയിട്ട് വരാം,” അവർ കൈവീശി കാണിച്ചു യാത്രയായി.
ഗേറ്റ് അടച്ച് ഞാൻ അകത്തേക്ക് നടന്നു. താഴെയാണ് സണ്ണിയുടെ മുറി. അവന്റെ അപ്പൻ മാത്യു സാറിന് രണ്ട് മൂന്ന് ബാറുണ്ട്. പുള്ളി വക്കീലാണ്, പക്ഷേ കോടതിയിൽ പോകാറില്ല; കേസ് ബാറിൽ വെച്ച് ഒത്തുതീർപ്പാക്കും.