പുറത്ത് സണ്ണി ബൈക്കുമായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. എബി ബൈക്കിൽ കയറിയതും സണ്ണി ചോദിച്ചു, “എബി… വെറുമൊരു തല്ലുപിടിയല്ലല്ലോ ഇത്. എന്താണ് നിന്റെ ഉദ്ദേശം?”
“നീ സ്റ്റെഫിയെ മറന്നോ സണ്ണീ?” എബിയുടെ ചോദ്യം കേട്ട് സണ്ണി ഒന്ന് തരിച്ചുപോയി.
“നീ അത് ഇപ്പോഴും കൊണ്ടുനടക്കുകയാണോ?”
“അങ്ങനെ മറക്കാൻ പറ്റുമോ? സ്റ്റെഫിയും നെൽസനും തമ്മിൽ ചെറിയൊരു ബന്ധമുണ്ട്.” എബി ഒരു ചെറിയ കള്ളം സണ്ണിയോട് പറഞ്ഞു. സത്യം അതിലും വലുതാണെന്ന് എബിക്കറിയാം.
നെൽസന്റെയും മയൂരിയുടെയും സാമ്രാജ്യത്തിന്റെ വേരുകൾ അറുക്കാൻ എബി കണ്ടെത്തിയ ആയുധം സ്റ്റെഫിയാണോ?
“നെൽസൺ സ്റ്റെഫിയെ ട്യൂൺ ചെയ്തു. പക്ഷേ അവന്റെ സെക്കന്റ് ഡാഡിയുടെ (രാജ്‌മോഹൻ) അക്കൗണ്ട് ഓൾറെഡി അവളുടെ കയ്യിലുണ്ട്. ഒരു പക്കാ അവിഹിതം!” സണ്ണി ബൈക്ക് ഓടിക്കുന്നതിനിടയിൽ പറഞ്ഞു.
എബി ഒന്ന് ചിരിച്ചു. “സ്റ്റെഫി… അവളെ കുറ്റം പറയാൻ പറ്റില്ല. അവൾ ഒരിക്കലും നേരായ വഴിയിൽ ആരോടും ഇടപാടില്ലല്ലോ.”
“നീ വെയ്റ്റ് ചെയ്യ് സണ്ണീ… എവിഡൻസ് ഇനിയും കിട്ടാനുണ്ട്,” എബി ആത്മവിശ്വാസത്തോടെ പറഞ്ഞു.
“അപ്പോൾ പ്രിയയുടെ കാര്യമോ?” സണ്ണി ചോദിച്ചു.
“അവൾ എന്റെ അടുത്ത് വരും. നോക്കിക്കോ.” എബി ഒന്ന് ഗമയിൽ പറഞ്ഞു.
സണ്ണി കളിയാക്കിയെങ്കിലും എബിക്കറിയാം പ്രിയയുടെ മനസ്സിലിരിപ്പ്. സണ്ണി തന്റെ ‘ട്രൂ ലവ്’ ആയ ദിവ്യയെപ്പറ്റി വാതോരാതെ സംസാരിക്കുമ്പോഴേക്കും എബി വീടിന് മുന്നിലെത്തി. സണ്ണിയോട് യാത്ര പറഞ്ഞ് എബി അകത്തേക്ക് കയറി.