“ദിവ്യയുടെ കാര്യം എന്തായി?” ഞാൻ അവനെ ഒന്ന് ചൊറിഞ്ഞു.
“എന്റെ വൈഫ്!” സണ്ണിയുടെ കൈ പതുക്കെ എന്റെ വയറ്റിൽ നിന്ന് മാറി.
“അൻസി ആന്റി നിന്നെ ഓടിക്കും!” ഞാൻ ചിരിച്ചു.
“നീ ഉണ്ണിയുമായി പോയിട്ട് എങ്ങനെ?” അവൻ പെട്ടെന്ന് വിഷയം മാറ്റി. എന്നെക്കുറിച്ച് അറിയാൻ അവന് വല്ലാത്തൊരു താല്പര്യമാണ്, പക്ഷേ സ്വന്തം കാര്യം ഒന്നും വിട്ടുപറയുകയുമില്ല. പട്ടി സണ്ണി!
“ചെക്കൻ എന്റെ കയ്യിൽ നിൽക്കും. ഇടയ്ക്ക് ഓരോ ഡോസ് കൊടുക്കുന്നുണ്ട്.”
“നിന്റെ കോളേജിൽ ഒരു സാറുണ്ട്, അങ്ങേരുടെ പേരിലും പെണ്ണ് കേസുണ്ട്,” സണ്ണി വീണ്ടും ഒരു വിവരം തന്നു.
“സണ്ണീ… അതിന് ഞാൻ പോലീസ് ഒന്നുമല്ലല്ലോ.”
“പക്ഷേ നീ ക്രിമിനലും അല്ലല്ലോ.” ഉപദേശവും കളിയാക്കലുമായി സണ്ണി തുടർന്നു. “അങ്ങേര് കുറച്ച് പ്രശ്നക്കാരനാണ്, പിള്ളേരുടെ കട്ട സപ്പോർട്ടുമുണ്ട്.”
“അതെന്താടാ പിള്ളേരുടെ സപ്പോർട്ട്?”
“സർക്കാർ കോളേജല്ലേ, അതിന്റെ രാഷ്ട്രീയമുണ്ട്. ആ സാർ അവിടുത്തെ പഴയ സ്റ്റുഡന്റ് കൂടിയാണ്.”
“രാഷ്ട്രീയക്കാരെ എനിക്ക് പണ്ടേ താല്പര്യമില്ല,” ഞാൻ തുറന്നു പറഞ്ഞു.
“പഠിക്കാൻ ടോപ്പാണെങ്കിലും പ്രശ്നങ്ങൾ ഒരുപാടുള്ള കോളേജാണ്, പോയി ചാടരുത്.” സണ്ണി പറഞ്ഞുകൊണ്ടിരുന്നു. അപ്പോഴേക്കും ഞങ്ങൾ അവന്റെ വീടിന് മുന്നിലെത്തി.
“പറഞ്ഞത് ഓർമ്മയുണ്ടല്ലോ,” എന്റെ തോളിൽ കൈവെച്ച് സണ്ണി പറഞ്ഞു. ഞാൻ ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞ് ബൈക്ക് മുന്നോട്ട് എടുത്തു. സണ്ണി പറയുന്ന കാര്യങ്ങളിൽ എത്ര സത്യമുണ്ടെങ്കിലും ഞാൻ അത് അത്ര സീരിയസ്സായി എടുക്കാറില്ല.